മുഖ്യമന്ത്രിയിൽ അധികാര കേന്ദ്രീകരണം: പ്രതിഷേധം കടുപ്പിച്ച് മന്ത്രിമാർ
മുഖ്യമന്ത്രിയിൽ അധികാര കേന്ദ്രീകരണം: പ്രതിഷേധം കടുപ്പിച്ച് മന്ത്രിമാർ
Friday, October 23, 2020 12:54 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയിലും വകുപ്പു സെക്രട്ടറിമാരിലും അധികാരം കേന്ദ്രീകരിക്കുന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലും കടുത്ത വിയോജിപ്പ് അറിയിച്ച് ഘടകകക്ഷി മന്ത്രിമാർ.

അഞ്ചു മണിക്കൂറോളം നീണ്ട മന്ത്രിസഭാ ഉപസമിതി യോഗത്തിൽ, മന്ത്രിമാരുടെ അധികാരം കവർന്നെടുത്ത് സെക്രട്ടറിമാർക്കു നൽകാനുള്ള തീരുമാനത്തിലുള്ള പ്രതിഷേധം ഘടകകക്ഷി മന്ത്രിമാർ ആവർത്തിച്ചു.

ഒടുവിൽ ഘടകകക്ഷി മന്ത്രിമാരുടെ വിയോജനക്കുറിപ്പ് ഉൾപ്പെടുത്തി ഉപ സമിതി റിപ്പോർട്ട് നവംബർ നാലിനു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൊണ്ടു വരാൻ തീരുമാനമായി. കാതലായ വിഷയങ്ങളിൽ ഉപസമിതി അംഗങ്ങളായ ഘടകകക്ഷി മന്ത്രിമാരുടെ വിയോജിപ്പുകൾ എഴുതി നൽകാൻ സമിതി അധ്യക്ഷനായ മന്ത്രി എ.കെ. ബാലൻ നിർദേശിച്ചു. റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്പോൾ മന്ത്രിസഭാ തീരുമാനത്തിൽ പോലും മുഖ്യമന്ത്രിക്കു മാറ്റം വരുത്താമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാർ അറിയാതെ വകുപ്പ് സെക്രട്ടറിമാർ വഴി നേരിട്ടു നിർദേശം നൽകാൻ കഴിയും. ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സെക്രട്ടറിതലത്തിൽ തീരുമാനമെടുക്കാം.

സെക്രട്ടറിമാർക്ക് മന്ത്രിമാരുടേതിനു തുല്യമായ അധികാരം, മുഖ്യമന്ത്രിക്ക് മന്ത്രിമാരിലൂടെയല്ലാതെ ഏതു വകുപ്പിലെ ഫയലും വിളിച്ചുവരുത്താം, മുഖ്യമന്ത്രിയുടെ അഭാവത്തിൽ ചേരുന്ന മന്ത്രിസഭായോഗ തീരുമാനം നടപ്പാക്കണമെങ്കിൽ മുഖ്യമന്ത്രി അറിയണം, മന്ത്രിസഭാ യോഗത്തിന് ക്വോറം നിശ്ചയിക്കും തുടങ്ങിയ വ്യവസ്ഥകളിലാണ് നേരത്തേ ചേർന്ന ഉപസമിതി യോഗത്തിൽ ഭിന്നതയുണ്ടായത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണൻകുട്ടിയും ഉപസമിതിയോഗത്തിൽ വിയോജിപ്പ് പരസ്യമാക്കുകയും ചെയ്തിരുന്നു. “ ഉത്തരേന്ത്യ അല്ല, ഇതു കേരളമാണ് ഇതിവിടെ നടക്കില്ല”-എന്നായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ അന്നു നിലപാടു സ്വീകരിച്ചിരുന്നത്.


മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സെക്രട്ടറിയും എന്ന രീതിയിൽ ഭരണം കേന്ദ്രീകരിക്കുമെന്നും ജനങ്ങളോട് മറുപടി പറയേണ്ടത് ജനപ്രതിനിധികൾ എന്ന നിലയിൽ മന്ത്രിമാരാണെന്നുമാണ് അവർ യോഗത്ത അറിയിച്ചത്. ഇന്നലെ ചേർന്ന ഉപസമിതിയോഗത്തിലും ഇവർ വിയോജിപ്പ് ആവർത്തിച്ചു.

അധികാരകേന്ദ്രീകരണത്തിനെതിരെ സിപിഐയും പരസ്യമായി രംഗത്തുവന്നിരുന്നു. അതേസമയം ഫയൽ നീക്കം സുതാര്യമാക്കുന്ന നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള നിർദേങ്ങളിൽ ഉപസമിതി അംഗങ്ങൾ ഏകാഭിപ്രായക്കാരാണ്.

ഉപസമിതിയിലെ ചർച്ച പരസ്യമായതോടെ ഉപസമിതി റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി നിർ ദേ ശിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയാറാക്കിയ റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയാണു മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.