സ്വര്‍ണക്കടത്ത് നിയന്ത്രിച്ചതു ശിവശങ്കറാകാമെന്ന് ഇഡി
സ്വര്‍ണക്കടത്ത് നിയന്ത്രിച്ചതു ശിവശങ്കറാകാമെന്ന് ഇഡി
Saturday, October 24, 2020 1:12 AM IST
കൊച്ചി: സ്വപ്ന സുരേഷിനെ മറയാക്കി സ്വര്‍ണക്കടത്തു നിയന്ത്രിച്ചതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാകാമെന്നും, സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇക്കാര്യം പറഞ്ഞത്.

ഇതാദ്യമായാണ് ശിവശങ്കറിനെതിരേ ഇഡി ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തുവരുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നു വിധി പറയാന്‍ 28ലേക്കു മാറ്റി. ശിവശങ്കറിന്‍റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവ് അതുവരെ നിലനില്‍ക്കുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്‍റെ നിയന്ത്രണത്തിലായിരുന്നുവെന്നാണു ഡയറക്ടറേറ്റിന്‍റെ വാദം. സ്വര്‍ണക്കടത്തിലെ ലാഭം എത്തിച്ചേര്‍ന്നതു ശിവശങ്കറിനാണോയെന്നു സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതപദവി വഹിക്കുന്നതിനാല്‍ സ്വപ്നയെ ഇതിനുള്ള മറയാക്കിയതാകാം. ഇക്കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.

ശിവശങ്കറിനെതിരായ വാട്ട്‌സ് ആപ് സന്ദേശമടക്കമുള്ള തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി സമര്‍പ്പിച്ചു. മുദ്രവച്ച കവറില്‍ തെളിവുകള്‍ നല്‍കുന്നതിനെ ശിവശങ്കറിന്‍റെ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും തെളിവുകള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്നും അന്വേഷണത്തെ അതു ബാധിക്കുമെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. കോടതിയില്‍ ഇഡി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലും പറയാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നു ശിവശങ്കറിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.


സ്വര്‍ണക്കടത്തിന്‍റെയും കള്ളപ്പണം വെളുപ്പിക്കലിന്‍റെയും ഗൂഢാലോചനയില്‍ ശിവശങ്കറിനു പങ്കുണ്ടെന്ന് ഇഡിയുടെ അഭിഭാഷകന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി ഇതിനായി വിനിയോഗിച്ചു. ചോദ്യം ചെയ്യലിനോടു ശിവശങ്കർ സഹകരിക്കുന്നില്ല. ചോദ്യങ്ങള്‍ക്കു നല്‍കിയ ഉത്തരങ്ങള്‍ പലതും കള്ളമാണെന്നും ഇഡിയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്രതിയല്ലെങ്കില്‍ പിന്നെ മുന്‍കൂര്‍ ജാമ്യം എന്തിനാണ്. ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനു മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാനിടയാക്കും. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

സന്ദീപിന്‍റെ രഹസ്യമൊഴി കസ്റ്റംസിനു നൽകില്ലെന്ന് എന്‍ഐഎ കോടതി

കൊച്ചി: സ്വര്‍ണക്കടത്തിൽ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് കസ്റ്റംസിനു നല്‍കാനാവില്ലെന്നു കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി. പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പു ലഭിക്കാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥനു മാത്രമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി കസ്റ്റംസിന്‍റെ അപേക്ഷ തള്ളി.
കോടതി മുന്‍പാകെയാണു സന്ദീപ് രഹസ്യമൊഴി നല്‍കിയിട്ടുള്ളത്. മുദ്രവച്ച കവറില്‍ സൂക്ഷിച്ചിട്ടുള്ള രഹസ്യമൊഴികള്‍ ചോരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എന്‍ഐഎ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.