ക്രൂരമർദനത്തിൽ മരിച്ച ഏഴു വയസുകാരന്‍റെ അച്ഛന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
Monday, October 26, 2020 1:24 AM IST
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദനത്തിനിരയായി മരിച്ച ഏഴുവയസുകാരന്‍റെ അച്ഛന്‍റെ മരണവും കൊലപാതകമാണെന്ന പരാതിയിൽ മൃതദേഹം രണ്ടുവർഷത്തിനു ശേഷം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി.

തൊടുപുഴ കുമാരമംഗലത്ത് കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് അമ്മയുടെ സുഹൃത്തിന്‍റെ മർദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ട കുട്ടിയുടെ പിതാവായ തിരുവനന്തപുരം മണക്കാട് ബിനുമന്ദിരത്തിൽ ബിജുവിന്‍റെ മൃതദേഹമാണ് നെയ്യാറ്റിൻകരയിലുള്ള കുടുംബവീട്ടിലെ കുഴിമാടത്തിൽനിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് കേസ് ഏറ്റെടുത്ത സംസ്ഥാന ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റ് സിഐ വി.എ. യൂനസിന്‍റെ നേതൃത്വത്തിൽ കോടതിയുടെ അനുമതിയോടെയായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് തൊടുപുഴ കുമാരമംഗലത്താണ് അമ്മയുടെ സുഹൃത്തിന്‍റെ മർദനമേറ്റ് ഏഴുവയസുകാരൻ കൊല്ലപ്പെട്ടത്.

പ്രതിചേർക്കപ്പെട്ട തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദ്(36) പൂജപ്പുര സെൻട്രൽ ജയിലിലാണ്. കുട്ടിയുടെ മരണ ശേഷമാണ് ബിജുവിന്‍റെ മരണത്തിൽ വീട്ടുകാർക്ക് സംശയം തോന്നിയത്. 2018 മെയ് 23നായിരുന്നു ബിജുവിന്‍റെ മരണം. തൊടുപുഴ കരിമണ്ണൂരിലെ വീട്ടിൽ നെഞ്ചുവേദന അനുഭവപ്പെട്ട ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് നെയ്യാറ്റിൻകരയിൽ കൊണ്ടുപോയി സംസ്കരിച്ചത്. ദിവസങ്ങൾ കഴിഞ്ഞ് ബിജുവിന്‍റെ ഭാര്യ രണ്ടു മക്കളുമൊത്ത് ബന്ധുവായ അരുണ്‍ ആനന്ദിനൊപ്പം താമസം തുടങ്ങിയി രുന്നു. ബിജു മരിച്ച ദിവസം രാവിലെ ഭാര്യ പാൽ നൽകിയതായി ഇളയകുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ബിജുവിന്‍റെ വീട്ടുകാരുടെ പരാതിയിലും ഇക്കാര്യമുണ്ട്. കഴിഞ്ഞ 23ന് ക്രൈംബ്രാഞ്ചും ഫോറൻസിക് സംഘവും കുഴിമാടത്തിൽ പരിശോധന നടത്തി.


ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കുഴിമാടത്തിൽ നിന്നു പുറത്തെടുത്ത ശരീരാവശിഷ്ടങ്ങളുടെ പരിശോധനാ ഫലം ലഭിച്ചശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിജു മരിച്ച ദിവസം അരുണ്‍ ആനന്ദ് നടത്തിയ ഫോണ്‍ സംഭാഷണങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

മകനെ കൊലപ്പെടുത്തിയതാണെന്നു സംശയമുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജുവിന്‍റെ അച്ഛൻ എം.ഡി.ബാബു മുഖ്യമന്ത്രിക്കു പരാതി നൽകിയതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഏഴു വയസുകാരന്‍റെ മരണത്തിൽ തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിന് കുട്ടിയുടെ അമ്മയെ പ്രതിചേർത്തിട്ടുണ്ട്.

എന്നാൽ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കൊലപാതകത്തിനു പുറമെ പോക്സോ കേസും അരുണ്‍ ആനന്ദിനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി.എസ്.അജയനാണ് സ്പെഷൽ പ്രോസിക്യൂട്ടർ. ഇടുക്കി ക്രൈംബ്രാഞ്ച് സിഐ യൂനസിന് പുറമെ നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്.അനിൽകുമാർ, നെയ്യാറ്റിൻകര തഹസിൽദാർ വിജയൻ, മെഡിക്കൽ കോളജ് ഫോറൻസിക് ഓഫീസർ ഡോ. ശശികല, നെയ്യാറ്റിൻകര സിഐ ശ്രീകുമാരൻ നായർ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.