ലോക്ക്ഡൗണ്‍ കാലത്ത് 173 കുട്ടികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്
ലോക്ക്ഡൗണ്‍ കാലത്ത് 173 കുട്ടികൾ  ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്
Monday, October 26, 2020 1:25 AM IST
തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണ്‍ സമയത്തു സംസ്ഥാനത്തു കുട്ടികൾക്കിടയിൽ ആത്മഹത്യ വർധിച്ചെന്നു പോലീസിന്‍റെ കണക്കുകൾ. ലോക്ക്ഡൗണ്‍ തുടങ്ങിയ മാർച്ച് 23 മുതൽ സെപ്റ്റംബർ ഏഴുവരെ കേരളത്തിൽ 173 കുട്ടികൾ ആത്മഹത്യചെയ്തെന്നാണ് കണക്കുകൾ.

വീടുകളിൽ അടച്ചുപൂട്ടിയിരുന്ന വിദ്യാർഥികളിലുണ്ടായ മാനസിക സമ്മർദങ്ങളും നിസാര പ്രശ്നങ്ങളും കുട്ടികൾ ജീവൻ നഷ്ടമാകുന്നതിനു കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.
പത്തിനും 18നും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തവരിലേറെയും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏറ്റവും അധികം കുട്ടികൾ ആത്മഹത്യ ചെയ്തത് തിരുവനന്തപുരം ജില്ലയിലായിരുന്നു. 2019 -ൽ 21 കുട്ടികൾ ജീവനൊടുക്കിയ സ്ഥാനത്ത് ലോക്ക്ഡൗണ്‍ കാലത്ത് അത് 27 ആയി ഉയർന്നു.

പാലക്കാട് ജില്ലയിൽ 23 പേരും മലപ്പുറം ജില്ലയിൽ 17 കുട്ടികളും ആലപ്പുഴ ജില്ലയിൽ 11 കുട്ടികളും ലോക്ഡൗണ്‍ സമയത്ത് ആത്മഹത്യ ചെയ്തു. മരിച്ച കുട്ടികളിൽ 154 പേരും തൂങ്ങിമരിക്കുകയായിരുന്നു. തീകൊളുത്തിയും വിഷം കഴിച്ചും മരിച്ച സംഭവങ്ങളും പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാനസിക പിരിമുറുക്കങ്ങളും നിസാര കാരണങ്ങൾ കൊണ്ട് കുട്ടികൾ മരണത്തിലേക്ക് നീങ്ങുന്ന സംഭവം ഗൗരവമായെടുക്കേണ്ടതാണെന്ന് വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിലെ പ്രശ്നങ്ങൾ, മാതാപിതാക്കളുടെ ശകാരം, പെട്ടന്നുള്ള പ്രകോപനം, കൂട്ടുകാരുമായുള്ള വഴക്ക് തുടങ്ങിയവയും മരണങ്ങൾക്കു കാരണമായി. മാർച്ച് അവസാനം മുതൽ ജൂലൈ ആദ്യം വരെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം 66 ആണെന്ന് കണ്ടതോടെ അക്കാര്യത്തെ കുറിച്ച് പഠിക്കാൻ അഗ്നിരക്ഷാ സേനാ മേധാവി ആർ.ശ്രീലേഖയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിക്ക് രൂപം നൽകിയിരുന്നു.


സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ചിരി എന്ന കൗണ്‍സലിംഗ് പദ്ധതിയും ആരംഭിച്ചു. ഇതിലൂടെ പതിനയ്യായിരത്തിൽ അധികം കുട്ടികൾക്ക് കൗണ്‍സലിംഗ് നൽകാനുമായി. ഇതിൽ മൂന്നിലൊന്ന് കുട്ടികളെങ്കിലും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണെന്നും കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.