ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു മരണം
ബൈക്കും സ്കൂട്ടറും  കൂട്ടിയിടിച്ച് മൂന്നു മരണം
Monday, October 26, 2020 1:25 AM IST
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂർ റോഡിൽ വലിയകുളം ജംഗ്ഷനിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാർഥിയടക്കം മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

ചങ്ങനാശേരി എസ്ബി ഹൈസ്കൂളിനു സമീപം കുട്ടംപേരൂർ ചക്കാലയ്ക്കൽ ജോണിയുടെ മകൻ ജെറി ജോണി (20), മലകുന്നം കുറിഞ്ഞിപ്പറന്പിൽ വർഗീസ് മത്തായി (ജോസ്-69) ഇദ്ദേഹത്തിന്‍റെ മരുമകൻ പറാൽ പുതുച്ചിറ വീട്ടിൽ ജിന്‍റോ ജോസ് (37) എന്നിവരാണ് മരിച്ചത്. ജെറിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്ത ചങ്ങനാശേരി വാരിക്കാട്ട് കെവിൻ ഫ്രാൻസിസി(19)നാണു പരിക്ക്.

ശനിയാഴ്ച രാത്രി 9.30നായിരുന്നു അപകടം. പെരുന്പനച്ചിയിൽ വഴിവാണിഭം നടത്തുന്ന ജിന്‍റോയും വർഗീസ് മത്തായിയും കച്ചവടം കഴിഞ്ഞു സ്കൂട്ടറിൽ വരുന്പോൾ എതിർ ദിശയിൽനിന്നു വന്ന കെവിനും ജെറിയും സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. നാലുപേരും റോഡിലേക്കു തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെറി മരിച്ചു.

ഇന്നലെ പുലർച്ചെ നാലിനു ജിന്‍റോയും വർഗീസ് മത്തായിയും മരിച്ചു. മൃതദേഹങ്ങൾ ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങനാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. കോവിഡ് പരിശോധാ ഫലം ഇന്നു രാവിലെ ലഭിച്ചാലുടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കും.


ജെറിയുടെ സംസ്കാരം ഇന്നു വൈകുന്നേരം 5.30ന് പാറേൽ സെന്‍റ് മേരീസ് പള്ളിയിലും വർഗീസ് മത്തായിയുടെയും ജിന്‍റോയുടെയും സംസ്കാരം ഇന്നു മൂന്നിന് മലകുന്നം പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലും നടക്കും.

ജെറിയുടെ പിതാവ് ജോണിയും മാതാവ് മറിയാമ്മയും ഖത്തറിലാണ്. മരണവാർത്തയറിഞ്ഞ് ഇവർ ഇന്നലെ നാട്ടിലെത്തി. ജെറി കളമശേരി രാജഗിരി കോളജിലെ മൂന്നാംവർഷ ഡിഗ്രി വിദ്യാർഥിയാണ്. ഏക സഹോദരൻ ജോയൽ (കോട്ടയം എസ്എച്ച് മൗണ്ട് സ്കൂൾ വിദ്യാർഥി).

വർഗീസ് മത്തായിയുടെ മകൾ ജോജിയുടെ ഭർത്താവാണ് മരിച്ച ജിന്‍റോ വർഗീസ്. മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ വിരാളശേരി കുടുംബാംഗം. മറ്റൊരു മകൻ: ജോബി. പറാൽ സ്വദേശിയായ ജിന്‍റോയും കുടുംബവും വർഗീസ് മത്തായിയുടെ വീടിനടുത്ത് വാടകയ്ക്കു താമസിക്കുകയാണ്. ഏകമകൻ തേജസ് ഇത്തിത്താനം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.