കെ.എം. ഷാജി എംഎൽഎ നികുതി ഇനത്തില്‍ 1,38,000 രൂപ അടയ്ക്കണം
കെ.എം. ഷാജി എംഎൽഎ നികുതി  ഇനത്തില്‍ 1,38,000 രൂപ അടയ്ക്കണം
Tuesday, October 27, 2020 1:15 AM IST
കോഴിക്കോട്: ആഡംബര വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് കെ.എം. ഷാജി നികുതി ഇനത്തില്‍ മാത്രം 1,38,000 രൂപ അടയ്ക്കാനുണ്ടെന്ന് കോര്‍പറേഷന്‍. പിഴയുള്‍പ്പെടെയാണിത്. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് പിഴയുള്‍പ്പെടെയുള്ള കണക്കുകള്‍ പുതുതായി സമര്‍പ്പിക്കുന്ന രേഖകള്‍ അടിസ്ഥാനമാക്കി നിര്‍ണയിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് ദീപികയോടു പറഞ്ഞു.

വീട് പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണംകാണിക്കൽ നോട്ടീസ് കോര്‍പറേഷന്‍ എംഎല്‍എയുടെ ഭാര്യക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പുതുക്കിയ പ്ലാന്‍ നല്‍കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും ഇതുവരെയുള്ള നികുതിയും പിഴയും അടയ്ക്കാന്‍ തയാറാണെന്നും കോര്‍പറേഷനെ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കെട്ടിടനികുതിയും ആഡംബര നികുതിയും മൂന്നിരട്ടി പിഴയും അടയ്ക്കേണ്ടിവരുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.

അതേസമയം, വീടിന് കോഴിക്കോട് കോര്‍പറേഷന്‍ കെട്ടിടനമ്പര്‍ നല്‍കാതിരുന്നിട്ടും വെള്ളവും വെളിച്ചവും എങ്ങനെ ലഭിച്ചുവെന്നതില്‍ കൂടുതല്‍ അന്വേഷിക്കണമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.

കെട്ടിട നമ്പര്‍ നല്‍കിയാല്‍ മാത്രമേ സാധാരണ നിലയില്‍ വൈദ്യുതി അനുവദിച്ചു നല്‍കുകയുള്ളൂ. കെട്ടിടങ്ങള്‍ക്കും വീടിനും തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് കെട്ടിടനമ്പര്‍ ലഭിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി താത്കാലികമായി കണക‌്ഷന്‍ അനുവദിക്കാറുണ്ട്. താരീഫ് അടയ്ക്കുമ്പോള്‍ ഇത് പ്രത്യേകമായി കാണിക്കും. കൂടാതെ, സാധാരണ തുകയേക്കാള്‍ വലിയ തുക അടയ്ക്കേണ്ടതായുമുണ്ട്. ഷാജിയുടെ വീട്ടിലെ വൈദ്യുതി കണക‌്ഷന്‍ ഏത് ഇനത്തിലുള്ളതാണെന്നു കണ്ടെത്തിയാല്‍ മാത്രമേ നാലുവര്‍ഷമായി വൈദ്യുതിയും വെള്ളവും അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അറിയാനാവൂ.


കെ.എം. ഷാജിക്കെതിരേ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട്: കേരള മുനിസിപ്പല്‍ ആക്ട് ലംഘിച്ച് വീടുണ്ടാക്കിയതുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎല്‍എയ്ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട്. കോഴിക്കോട് കോര്‍പറേഷനാണ് ഇതുസംബന്ധിച്ച് കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

പ്ലസ്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഷാജിയുടെ വീടിനെക്കുറിച്ചുള്ള വിവരങ്ങള്‍ കോര്‍പറേഷനോട് ഇഡി തേടിയത്. അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ വലുപ്പത്തിലാണ് വീട് നിര്‍മിച്ചതെന്ന് കോര്‍പറേഷന്‍റെ പരിശോധനയിൽ കണ്ടെത്തി. ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് നഗരത്തിലെ വേങ്ങേരി വില്ലേജിൽ വീട് നിര്‍മിച്ചതില്‍ നികുതി ഇനത്തിലും വെട്ടിപ്പു നടത്തിയതായാണ് കോര്‍പറേഷന്‍റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടാണ് ഇന്ന് ഇഡിക്കു കൈമാറുന്നത്.

കണ്ണൂര്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയാണ് ഇഡി അന്വേഷിക്കുന്നത്. കോഴ വിവാദത്തില്‍ മുസ‌്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍നിന്ന് ഇഡി കഴിഞ്ഞ ദിവസം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കൂടാതെ, ലീഗ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ 33 പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.