സാമ്പത്തിക സംവരണം; മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്നു സംവരണ സമുദായ മുന്നണി
Thursday, October 29, 2020 12:28 AM IST
കൊച്ചി: മുന്നാക്ക വിഭാഗക്കാർക്കു പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ സംസ്ഥാനത്തെ പ്രധാന മുന്നണികളും രാഷ്ട്രീയ കക്ഷികളും നിലപാട് വ്യക്തമാക്കണമെന്നു കൊച്ചിയില്‍ ചേര്‍ന്ന സംവരണ സമുദായ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതിക്കെതിരെ ഒന്നര വര്‍ഷത്തിലധികമായി സുപ്രീംകോടതിയിലുള്ള കേസ് തീര്‍പ്പാകുന്നതു വരെ മുന്നാക്ക സംവരണം സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് എറണാകുളം കെഎംഇഎ ഹാളില്‍ ചേര്‍ന്ന സംവരണ സമുദായ മുന്നണി സംസ്ഥാനതല യോഗം ആവശ്യപ്പെട്ടു.


2021ലെ സെന്‍സസ് ജാതി അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ബഹിഷ്‌കരിക്കാനും യോഗം തീരുമാനിച്ചു. മുന്നാക്ക സംവരണത്തിനുള്ള അര്‍ഹരെ കണ്ടെത്തി അവര്‍ക്ക് പരമാവധി നല്‍കാവുന്ന സംവരണ തോത് നിശ്ചയിക്കണം. ആവശ്യമായ സ്ഥിതിവിവരക്കണക്കുകളോ പഠനമോ ഇല്ലാതെ ധൃതിപിടിച്ച് മുന്നാക്ക സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

39 സംവരണ സമുദായ സംഘടനകളുടെ 75 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.