ശിവശങ്കറെ ഇതുവരെ ചോദ്യം ചെയ്തത് നൂറിലേറെ മണിക്കൂർ
ശിവശങ്കറെ ഇതുവരെ ചോദ്യം ചെയ്തത്  നൂറിലേറെ മണിക്കൂർ
Thursday, October 29, 2020 1:11 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആരോപണത്തിന്‍റെ നിഴലിലായിട്ട് നാലു മാസം. ഇതിനിടയിൽ പല തവണകളായി ശിവശങ്കറിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തത് നൂറുമണിക്കൂറിലേറെ.

ഏറെ നാളുകൾ നീണ്ട നാടകീയതയ്ക്ക് ഒടുവിലാണു ശിവശങ്കറിനെ ആശുപത്രിയിൽനിന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത്.


യുഎഇ കോണ്‍സുലേറ്റിന്‍റെ നയതന്ത്ര ബാഗേജിൽ കഴിഞ്ഞ ജൂണ്‍ അവസാന വാരം തിരുവനന്തപുരം വിമാനത്താവളത്തിൽ ബാഗേജ് എത്തിയ നാൾ മുതൽ തുടങ്ങിയ നീക്കങ്ങളാണ് സംസ്ഥാന ഭരണത്തെ വരെ പിടിച്ചു കുലുക്കും വിധം ശിവശങ്കറിന്‍റെ കസ്റ്റഡിയിൽ എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.