പട്ടയ ഭൂമിയിലെ വാണിജ്യ കെട്ടിടം; സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമാണം
പട്ടയ  ഭൂമിയിലെ  വാണിജ്യ കെട്ടിടം; സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമാണം
Saturday, November 21, 2020 1:19 AM IST
തിരുവനന്തപുരം: പട്ടയഭൂമിയിലെ നിലവിലുള്ള വാണിജ്യകെട്ടിടങ്ങൾ സാധൂകരിക്കാനും വാണിജ്യാവശ്യങ്ങൾക്കായി ഭൂമി പതിച്ചുനൽകുന്നതു നിയമവിധേയമാക്കാനുമുള്ള നടപടികൾ ആലോചിച്ചു സർക്കാർ. 1000 ചതുരശ്ര അടി വരെയുള്ള വാണിജ്യനിർമാണങ്ങൾ നിയമവിധേയമാക്കുന്നതിനായി 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതാണു സർക്കാർ ആലോചിക്കുന്നത്.

സുപ്രീംകോടതി വിധിപ്പകർപ്പുകൂടി ലഭിച്ചശേഷം നിയമനിർമാണം അടക്കമുള്ള കാര്യങ്ങളെക്കുറിച്ചു നയപരമായ തീരുമാനമെടുക്കും.

പട്ടയഭൂമിയിലെ നിർമാണങ്ങൾക്ക് റവന്യു വകുപ്പിന്‍റെ എൻഒസി നിർബന്ധമാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാകുന്നതോടെ അത്തരം പ്രദേശങ്ങളിൽ ചെറുകിട വാണിജ്യനിർമാണങ്ങൾ പോലും തടസപ്പെടുമെന്ന് ആശങ്കയുണ്ടായ സാഹചര്യത്തിലാണു ചട്ടഭേദഗതിയെക്കുറിച്ച് ആലോചിക്കുന്നത്. കോടതിവിധി നടപ്പാക്കിയാൽ പട്ടയത്തിൽ വ്യക്തമാക്കിയിട്ടുള്ള പ്രകാരം പാർപ്പിട, കാർഷികാവശ്യങ്ങൾക്കു മാത്രമേ ഭൂമി ഉപയോഗിക്കാനാകൂ.

ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിലുണ്ടായിരുന്ന നിയന്ത്രണം സംസ്ഥാനവ്യാപകമായി നടപ്പാക്കണമെന്നാണു ഹൈക്കോടതിയും സുപ്രീംകോടതിയും ഉത്തരവിട്ടിട്ടുള്ളത്. ഇത് അതേപടി നടപ്പാക്കിയാൽ പട്ടയഭൂമിയിൽ പാർപ്പിടാവശ്യത്തിനൊഴികെ സ്വയംതൊഴിലിന് അടക്കം ഉപജീവന മാർഗങ്ങൾക്കായി വീടിനോടു ചേർന്ന് ചെറിയ കടകളും മറ്റും നിർമിക്കുന്നതുപോലും നിയമവിരുദ്ധമാകും.


ഇതിനു പരിഹാരമെന്ന നിലയിലാണ് 1000 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾ കർശന വ്യവസ്ഥകളോടെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നത്. ആയിരം ചതുരശ്ര അടിക്കു മുകളിലുള്ള നിർമാണങ്ങൾ സർക്കാർ ഏറ്റെടുത്തശേഷം അവർക്കുതന്നെ പാട്ടത്തിനു നൽകുന്നതിനുള്ള വ്യവസ്ഥകൾ കൊണ്ടുവരുന്നതും ആലോചനയിലുണ്ട്. ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന മാതൃകയെന്ന നിലയിൽ ഇടുക്കി ജില്ലാ കളക്ടർ നേരത്തേ നൽകിയിട്ടുള്ള നിയമഭേദഗതി നിർദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതി തേടിയാകും നിയമനിർമാണം പരിഗണിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.