സ്ഥാനാർഥി ഫോട്ടോ ഷൂട്ട് പുതുലുക്കിൽ
സ്ഥാനാർഥി ഫോട്ടോ ഷൂട്ട് പുതുലുക്കിൽ
Sunday, November 22, 2020 12:48 AM IST
തൃശൂർ: ചിൻ അപ്, ചിൻ ഡൗണ്‍, ഒരു പൊടിക്ക് ഡൗണ്‍, ഐസ് ഓപ്പണ്‍, സ്മൈൽ.....മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയിൽ ഫഹദ് ഫാസിലിന്‍റെ ഫോട്ടോഗ്രഫർ കഥാപാത്രം തന്‍റെ സ്റ്റുഡിയോവിൽ വരുന്നവരുടെ ഫോട്ടോയെടുക്കുന്നത് ഓർമയില്ലേ. എന്നാൽ അതുപോലെയല്ല ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥികളുടെ ഫോട്ടോയെടുപ്പ്. സ്ഥാനാർഥികളുടെ പോസ്റ്ററും ഫ്ളെക്സുമൊക്കെ തയാറാക്കുന്നതിനുള്ള ചിത്രമെടുപ്പ് അഥവാ ഫോട്ടോ ഷൂട്ട് ഇന്നപ്പാടെ മാറിക്കഴിഞ്ഞു.

ഫോട്ടോയ്ക്കു പോസ് ചെയ്യുകയാണെന്നു തോന്നാത്ത രീതിയിൽ, വളരെ റിയലിസ്റ്റിക് ആയ ചിത്രങ്ങളാണ് ഇത്തവണ സ്ഥാനാർഥികളും രാഷ്‌ട്രീയപാർട്ടികളും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സിനിമയുടെ ഫോട്ടോ ഷൂട്ടിനു സമാനമായ രീതിയിലാണ് ഫോട്ടോയെടുപ്പും.

മുമ്പ് തെരഞ്ഞെടുപ്പിനു മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് ഫോട്ടോ ഷൂട്ടെങ്കിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിയുംവരെ ഫോട്ടോ ഷൂട്ടും വീഡിയോ ഷൂട്ടും തുടരും.
ചിരിച്ച് കൈവീശിക്കാണിച്ചുള്ള സ്ഥിരം ചിത്രങ്ങളോട് ഇപ്പോൾ സ്ഥാനാർഥികൾക്കും താത്പര്യമില്ലെന്നു ഫോട്ടോഗ്രഫി രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനമാണ് ചിത്രങ്ങളിലെ മാറ്റത്തിനു കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുകയോ ഒട്ടിക്കുകയോ ചെയ്യുന്ന പോസ്റ്റർ മുതൽ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾവരെ എടുക്കാൻ ഇപ്പോൾ സ്ഥാനാർഥിക്കൊപ്പം വളരെ പ്രഫഷണലായ ഫോട്ടോഗ്രഫർമാരുടെ ടീം തന്നെയുണ്ട്. സിനിമയിലെ അസിസ്റ്റന്‍റ് കാമറാമാൻമാരടക്കം കളത്തിലുണ്ട്. സിനിമാ ഷൂട്ടിംഗില്ലാതിരിക്കുന്ന കോവിഡ്കാലത്ത് അവർക്കും ഇതു വരുമാനമാർഗമാണ്. മേക്കപ്പ്മാനെയും കോസ്റ്റ്യൂം ഡിസൈനറെയുമൊക്കെ വച്ച് ഷൂട്ട് നടത്തുന്നവരുമുണ്ട്.

പണ്ടത്തെപ്പോലെ വെള്ള ഷർട്ടിട്ടു ചിരിച്ചുനിൽക്കുന്ന ഫോട്ടോകളല്ല ഇപ്പോഴത്തെ സ്ഥാനാർഥികളുടേതെന്നു തൃശൂരിലെ ഓക്ക് ട്രീ ബ്രാൻഡ് വാഗനിലെ ക്രിയേറ്റീവ് ഡയറക്ടറായ ഫേവർ ഫ്രാൻസിസ് പറയുന്നു. വ്യത്യസ്തമായ പശ്ചാത്തലങ്ങളും ലുക്കും കൊടുത്താണ് ഇപ്പോൾ ഫോട്ടോകളെടുക്കുന്നത്. വോട്ടർമാരുടെ മനസിൽ പതിയണം ചിത്രങ്ങൾ. സ്ഥാനാർഥിയുടെ വളരെ സ്വാഭാവികമായ ഫോട്ടോകളെടുക്കുന്ന കാൻഡിഡ് ഷൂട്ടാണ് കൂടുതലും ഇപ്പോൾ ചെയ്യുന്നതെന്നും ഫേവർ ഫ്രാൻസിസ് പറഞ്ഞു.


സ്ഥിരം ബ്ലാങ്ക് പശ്ചാത്തലങ്ങൾക്ക് പകരം കടലും ചായക്കടയുമെല്ലാം ചിത്രങ്ങൾക്കു പശ്ചാത്തലമാകുന്നുണ്ട്. ഏറ്റവും ക്വാളിറ്റി കൂടിയ ലെൻസും ലൈറ്റുമൊക്കെയാണ് ഷൂട്ടിന് ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു നന്ദിപറഞ്ഞുകൊണ്ടുള്ള ഫോട്ടോയടക്കം വോട്ടെടുപ്പിനു മുമ്പേതന്നെ എടുത്തുവയ്ക്കുന്ന പാക്കേജിലാണ് പല ഫോട്ടോ ഷൂട്ടും.

സൂപ്പർഹിറ്റ് സിനിമകളുടെ ശ്രദ്ധേയമായ പോസ്റ്ററുകളെ അനുകരിച്ചുള്ള ഫോട്ടോകളെടുക്കാനും സ്ഥാനാർഥികളും ഫോട്ടോഗ്രഫർമാരും താത്പര്യപ്പെടുന്നുണ്ട്. മോഹൻലാലിന്‍റെ ലൂസിഫർ, സുരേഷ്ഗോപിയുടെ വരാൻ പോകുന്ന കടുവ എന്ന സിനിമ, മമ്മൂട്ടിയുടെ മധുരരാജ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളുടെ രൂപത്തിൽ സ്ഥാനാർഥിയുടെ ഫോട്ടോയെടുക്കുന്നുണ്ട്.

സോഷ്യൽ മീഡിയയ്ക്ക് ജനങ്ങൾക്കിടയിൽ വളരെയധികം സ്വാധീനമുള്ളതിനാലാണ് സ്ഥാനാർഥികൾ ഫോട്ടോകളിൽ ഇത്രയും ശ്രദ്ധിക്കുന്നതെന്നും മുമ്പ് ഇത്രയധികം സാധ്യതകളില്ലാത്തതിനാലാകാം ഒരേതരത്തിലുള്ള പോസ്റ്ററുകൾ തയാറാക്കിയിരുന്നതെന്നും എൻഡിഎ സ്ഥാനാർഥിയായ ഡോ. ആതിര പറഞ്ഞു.

നാടു മുഴുവൻ മാസ്കണിയുന്നുണ്ടെങ്കിലും സ്ഥാനാർഥികളുടെ ചിരിക്കുന്ന മുഖങ്ങൾ പോസ്റ്ററുകളിൽ മാസ്കിട്ടു മറയ്ക്കുന്നില്ല. എന്നാൽ പ്രമോ വീഡിയോകളിൽ മാസ്കണിഞ്ഞും അല്ലാതെയുമുള്ള വിഷ്വലുകൾ ഇടകലർത്തിയാണ് തയാറാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.