മൗലികാവകാശ ലംഘനം: ചെന്നിത്തല
മൗലികാവകാശ ലംഘനം: ചെന്നിത്തല
Monday, November 23, 2020 12:20 AM IST
തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങൾ തടയാനെന്ന പേരിൽ ഇടതു സർക്കാർ കൊണ്ടുവന്ന മാധ്യമമാരണ ഓർഡിനൻസ് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമുൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആർക്കും പരാതിയില്ലങ്കിലും പോലീസിനു കേസെടുക്കാൻ കഴിയുന്ന കോഗ്നിസിബിൾ വകുപ്പാണിത്. വ്യത്യസ്ത രാഷ്‌ട്രീയാഭിപ്രായങ്ങൾ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാൻ ഇതുവഴി സർക്കാരിന് കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമങ്ങളെ നിശബ്ദമാക്കുന്നു: മുല്ലപ്പള്ളി

തിരുവനന്തപുരം: സൈബർ ആക്രമങ്ങൾ തടയാനെന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പോലീസ് ആക്ട് ഭേദഗതിയിലൂടെ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിർഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരിനെതിരായ എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് ഈ പത്രമാരണ നിയമം.


വാറന്‍റ് ഇല്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്ന ഈ ഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇതുപോലൊരു കരിനിയമം കൊണ്ടുവന്നല്ല അതിനെ നേരിടേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പോലീസ് നിയമ ഭേദഗതി അനുവദിക്കില്ല: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: മൗലികാവകാശവും മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ പാടില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സർക്കാർ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതു കേരളത്തിൽ വിലപ്പോകില്ല. ഇതിനെതിരെ ശക്തമായ നിയമപോരാട്ടവും ജനങ്ങളെ സംഘടിപ്പിച്ചു രാഷ്‌ട്രീയപോരാട്ടവും നടത്തും.
സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമമെന്നു പ്രചരിപ്പിച്ചാണ് മാധ്യമ സ്വാതന്ത്ര്യംതന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നത്. സമനില തെറ്റിയതുപോലെയും വിറളി പിടിച്ചതു പോലെയുമാണ് സർക്കാരിന്‍റെ ഓരോ നടപടികളെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.