കിഫ്ബി മസാല ബോണ്ടും ഇഡി പരിശോധിക്കുന്നു
കിഫ്ബി മസാല ബോണ്ടും  ഇഡി പരിശോധിക്കുന്നു
Monday, November 23, 2020 12:44 AM IST
തിരുവനന്തപുരം: കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി പണം സ്വീകരിച്ചതിൽ ചട്ടവിരുദ്ധമായ നടപടിയുണ്ടായിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിക്കുന്നു. മസാല ബോണ്ടിനായി നൽകിയ രേഖകളുടെ വിശദാംശങ്ങൾ തേടി റിസർവ് ബാങ്കിന് ഇഡി കത്തു നൽകി.

കിഫ്ബിയുടെ വായ്പാ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ഇഡിയുടെ നടപടി. കടമെടുപ്പുവഴി സംസ്ഥാനത്തിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിവച്ചെന്നു സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു മസാല ബോണ്ട് വഴി 2150 കോടി രൂപ 7.23 ശതമാനം പലിശയ്ക്കു കടമെടുത്തതിലെ ക്രമവിരുദ്ധ നടപടികളെക്കുറിച്ചു പരിശോധിക്കുന്നത്.

ഇതിൽ കേന്ദ്രസർക്കാരിന്‍റെ അനുമതി ആവശ്യമാണോ, ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടായിട്ടുണ്ടോ, റിസർവ് ബാങ്കിന്‍റെ എൻഒസി കൂടാതെ മറ്റ് അനുമതികൾ ആവശ്യമുണ്ടോ തുടങ്ങിയ നടപടിക്രമങ്ങളാണ് ഇഡി പരിശോധിക്കുന്നത്.

മസാല ബോണ്ടിന്‍റെ അനുമതിക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ച കത്തുകളുടെയും അപേക്ഷകളുടെയും പകർപ്പും മറുപടിയും അടക്കമുള്ള രേഖകൾ കൈമാറണമെന്നും ആർബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകൾ കൈമാറണമെന്നു കിഫ്ബിയോടും ഇഡി ആവശ്യ പ്പെ ും.


സ്വർണക്കടത്തുമായി ബന്ധപ്പെട്ടുയർന്ന ഡോളർ തട്ടിപ്പ് അടക്കമുള്ള കേസുകളിൽ ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കിഫ്ബിയിൽ ക്രമവിരുദ്ധമായി പണം സ്വരൂപിച്ചതിനെക്കുറിച്ചും എൻഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നാണു വിവരം.

അതേസമയം, ഭരണഘടന വ്യാഖ്യാനം ചെയ്യാനുള്ള ജോലി ഇഡിക്ക് ഇല്ലെന്നും കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോയെന്നാണ് അവർ പരിശോധിക്കേണ്ടതെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് പ്രതികരിച്ചു. നിയമസഭയിൽ വയ്ക്കാത്ത സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന ഇഡിയുടെ നടപടി സഭയോടുള്ള അവകാശ ലംഘനമാണെന്നു മന്ത്രി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.