ബിജു രമേശിനെതിരേ ചെന്നിത്തല മാനനഷ്ടത്തിനു നോട്ടീസ് അയയ്ക്കും
ബിജു രമേശിനെതിരേ ചെന്നിത്തല  മാനനഷ്ടത്തിനു നോട്ടീസ് അയയ്ക്കും
Monday, November 23, 2020 11:58 PM IST
തിരുവനന്തപുരം: വാർത്താമാധ്യമങ്ങൾക്കു മുന്നിൽ തനിക്കും കുടുംബത്തിനുമെതിരേ അപകീർത്തികരമായ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് ബാർ ഉടമ ബിജു രമേശിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കും. 

സംസ്ഥാന വിജിലൻസ് രണ്ടു തവണ പ്രാഥമിക അന്വേഷണം നടത്തി തനിക്കു പങ്കില്ലെന്ന് കണ്ടെത്തിയ കേസിലാണ് അടിസ്ഥാനരഹിതവും അസത്യജടിലവും അപകീർത്തികരവുമായ പരാമർശങ്ങൾ ബിജുരമേശ് നടത്തിയത്. മാത്രമല്ല ലോകായുക്തയും ഈ കേസ് തള്ളിക്കളഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് താൻ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തിരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


സംസ്ഥാന സർക്കാരിന്‍റെ അഴിമതിയും കൊള്ളയും ജനമധ്യത്തിൽ തുറന്നു കാട്ടാനുള്ള വലിയ പോരാട്ടമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ നടത്തുന്നത്. അതിൽ വിറളി പൂണ്ട ചില കേന്ദ്രങ്ങൾ തന്നെ കരിവാരിത്തേക്കാൻ നടത്തുന്ന ആസൂത്രിതശ്രമമാണു ബിജു രമേശിന്‍റെ വ്യാജ ആരോപണങ്ങളിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താനോ ഭാര്യയോ ബിജു രമേശിനെ വിളിച്ചിട്ടില്ലെന്ന് രമേശ് നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.