ഇബ്രാഹിംകുഞ്ഞിന് ഗുരുതര രോഗാവസ്ഥ; കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും
ഇബ്രാഹിംകുഞ്ഞിന് ഗുരുതര രോഗാവസ്ഥ;  കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും
Wednesday, November 25, 2020 12:32 AM IST
മൂവാറ്റുപുഴ: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണം അഴിമതി കേസില്‍ പ്രതിയായി ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് അതീവ ഗുരുതര രോഗാവസ്ഥയുള്ളതിനാല്‍ പോലീസ് കസ്റ്റഡി അനുവദിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ നിരീക്ഷിച്ചു.

എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത ചെയര്‍മാനായി ഏഴു വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെയാണു കോടതിയില്‍ സമര്‍പ്പിച്ചത്. ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ അർബുദവും ഹൃദ്രോഗവും പ്രമേഹവുമാണെന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് നിരീക്ഷിച്ച കോടതി, കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയും ഇന്നുപരിഗണിക്കും. ഗവൺമെന്‍റ് ആശുപത്രിയിലേക്ക് ഇബ്രാഹിംകുഞ്ഞിനെ മാറ്റാന്‍ കഴിയുമോയെന്ന് വ്യക്തമാക്കണമെന്നും ഇപ്പോഴത്തെ ചികിത്സാ സൗകര്യമുള്ള ഗവ. ആശുപത്രിയെക്കുറിച്ചുള്ള വിവരം ഇന്നു രാവിലെ 11ന് മുമ്പ് ഡിഎംഒ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഡിഎംഒക്ക് കോടതി കൈമാറി. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇബ്രാഹിംകുഞ്ഞിനെ ഗവ. ആശുപത്രിയിലേക്കു മാറ്റാന്‍ കഴിയുമോയെന്ന കാര്യവും കോടതി ഇന്നു വ്യക്തമാക്കും.

ചികിത്സയിലിരുന്ന ആശുപത്രിയില്‍നിന്നു മാറ്റിയാല്‍ ഇബ്രാഹിംകുഞ്ഞിന്‍റെ ജീവനും ആരോഗ്യത്തിനും കുഴപ്പം ഉണ്ടാകാതെ ചെയ്യാന്‍ കഴിയുമോ എന്നു കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത ചെയര്‍മാനായി ജനറല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ജി. മനോജ്, റേഡിയോ ഡയഗ്‌ണോസിസ് കണ്‍സള്‍ട്ടന്‍സി ഡോ. വി.ആര്‍. മഞ്ജുഷ, കാര്‍ഡിയോളജി കണ്‍സള്‍ട്ടന്‍റ് ഡോ. പോള്‍ തോമസ്, റേഡിയോ തെറാപ്പിസ്റ്റ് ജൂണിയര്‍ കണ്‍സള്‍ട്ടന്‍റ്സ് ഡോ. നിവിന്‍ ബോസ്, സൈക്യാട്രി ജൂണിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ടോണി തോമസ്, റെസ്പിറേറ്ററി മെഡിസിന്‍ ജൂണിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. രേഖാ തോമസ്, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ റസിഡന്‍റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പോള്‍ ജോര്‍ജ് എന്നിവര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡാണ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കി കോടതിയില്‍ നല്‍കിയത്.


മാനസികമായി ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. ഡോ. വി.പി. ഗംഗാധരന്‍റെ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞ്. 2020 ഏപ്രില്‍ നാലു മുതല്‍ 2020 നവംബര്‍ 14 വരെ 33 പ്രാവശ്യം ആശുപത്രിയില്‍ കിടന്ന് ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സ കേസ് ഷീറ്റ് വിശദമായി പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നിരവധി തവണ കീമോതെറാപ്പി നടത്തിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ഗുരുതരമായ അർബുദരോഗമാണ് ഇബ്രാഹിംകുഞ്ഞിനെ ബാധിച്ചിട്ടുള്ളത്. അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന കാന്‍സര്‍ ആണിത്. രോഗം മൂലം രോഗപ്രതിരോധ ശേഷിയില്‍ കാര്യമായ കുറവ് സംഭവിക്കും.

എല്ലിലും മജ്ജയിലും കാന്‍സര്‍ ബാധിച്ച് പ്ലാസ്മ സെല്‍ വര്‍ധിക്കും. അതിലൂടെ അസ്ഥികള്‍ക്കു ബലം കുറഞ്ഞ് ഒടിയുവാന്‍ ഇടയാകും. ഇപ്പോള്‍ തന്നെ അസുഖം മൂലം സെര്‍വിക്കല്‍ വെര്‍ട്ടിബ്ര (കഴുത്തിലെ അസ്ഥി ഒടിഞ്ഞിട്ടുണ്ട്. കഠിനമായ വേദനയുണ്ട്. കൈക്ക് ഇതുമൂലം ശേഷിക്കുറവുണ്ടായിട്ടുണ്ട്. ഇതിനായി റേഡിയേഷന്‍ ചികിത്സ നല്‍കുന്നുണ്ട്. രണ്ടാഴ്ച കൂടുമ്പോഴും കീമോതെറാപ്പി ചെയ്യുന്നുണ്ട്. കഴിഞ്ഞ 19നാണ് അവസാനമായി കീമോതെറാപ്പി നല്‍കിയത്. ഡിസംബര്‍ മൂന്നിന് വീണ്ടും നല്‍കണം. പ്രമേഹരോഗത്തിന് ഇന്‍സുലിന്‍ ചികിത്സയുണ്ട്. ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള ആളാണ്. ഡോക്ടര്‍മാരുടെ സാന്നിധ്യം എപ്പോഴും വേണ്ട അതീവ ഗുരുതര രോഗാവസ്ഥയിലാണ് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഇപ്പോഴുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിലെ 13-ാം പ്രതിയുടെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ഇന്നു വിധി പറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.