എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
എം. ശിവശങ്കറിനെ  കസ്റ്റംസ് അറസ്റ്റ് ചെയ്തു
Wednesday, November 25, 2020 12:32 AM IST
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിലെത്തി കസ്റ്റംസ് സൂപ്രണ്ട് വി. വിവേകാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ രാവിലെ പത്തരയോടെ കാക്കനാട് ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പതിനൊന്നോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. ശിവശങ്കറിനെ പത്തു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി അപേക്ഷ നല്കിയിട്ടുണ്ട്. സ്വർണക്കടത്തിനെക്കുറിച്ചു ശിവശങ്കറിനു മുന്‍കൂര്‍ അറിയാമായിരുന്നുവെന്നും കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്നും അപേക്ഷയിൽ കസ്റ്റംസ് പറയുന്നു. അപേക്ഷ ഇന്നു കോടതി പരിഗണിക്കും.

സ്വര്‍ണക്കടത്തുമായി ശിവശങ്കറിനെ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കസ്റ്റംസിന് ആദ്യം കിട്ടിയിരുന്നില്ല. 16നു ശിവശങ്കറിനെയും 18നു സ്വപ്ന സുരേഷിനെയും ജയിലിലെത്തി കസ്റ്റംസ് ചോദ്യംചെയ്തു.

ഈ മൊഴികളില്‍നിന്നു ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ ശിവശങ്കറിനെ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകളെന്തെന്നു കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. ശിവശങ്കറിനെ ‘അക്യൂസ്ഡ്’ എന്നാണു കസ്റ്റഡി അപേക്ഷയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്കു ഡോളര്‍ കടത്തിയെന്നു കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. സ്വപ്ന, സരിത്ത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ കസ്റ്റംസ് സമീപിച്ചിട്ടുണ്ട്. ഈ അപേക്ഷയും ഇന്നു പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.