കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ചോർച്ച; ധനമന്ത്രിയുടെ നിലപാടിൽ സ്പീക്കർക്ക് അതൃപ്തി
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ചോർച്ച; ധനമന്ത്രിയുടെ നിലപാടിൽ  സ്പീക്കർക്ക് അതൃപ്തി
Wednesday, November 25, 2020 12:32 AM IST
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുംമുന്പു ചോർന്നതുമായി ബന്ധപ്പെട്ട ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ നിലപാടിൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണന് അതൃപ്തിയെന്നു സൂചന.

നിയമസഭയുടെ അധികാരത്തെയും അവകാശത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള ധനമന്ത്രിയുടെ നടപടി സഭയോടുള്ള അവഹേളനമാണെന്നും സ്പീക്കർപദവിയുടെ ഭരണഘടനാപരമായ അവകാശത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ധനമന്ത്രിയുടെ ചട്ടലംഘനം അംഗീകരിക്കാനാകില്ലെന്നുമാണു സ്പീക്കറുടെ നിലപാട്.

പ്രതിപക്ഷത്തെ വി.ഡി. സതീശൻ നൽകിയിട്ടുള്ള അവകാശലംഘന നോട്ടീസിൽ സ്വീകരിക്കേണ്ട തുടർനടപടികളിൽ സ്പീക്കർ നിയമോപദേശം തേടും. ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോണ്‍ഫറൻസിൽ പങ്കെടുക്കുന്ന സ്പീക്കർ മടങ്ങിയെത്തിയശേഷം തുടർനടപടികൾ ആലോചിക്കും.

മന്ത്രി രേഖ ചോർത്തി പത്രസമ്മേളനം നടത്തുന്നതിൽ അനൗചിത്യമുണ്ട്. നിയമസഭയുടെ അവകാശത്തെ ലംഘിക്കാൻ മന്ത്രിമാർക്ക് അധികാരമോ അവകാശമോ ഇല്ല. അവകാശലംഘന നോട്ടീസിനു മന്ത്രി ചട്ടപ്രകാരമുള്ള മറുപടി നൽകാൻ വൈകുന്നതിലും അതൃപ്തിയുണ്ട്. സ്പീക്കറെ കണ്ട് ഇക്കാര്യത്തിൽ മറുപടി അറിയിക്കാമെന്ന ധനമന്ത്രിയുടെ മറുപടിയും സ്പീക്കറുടെ ഭരണഘടനാ പദവിയെ അവഹേളിക്കുന്നതിനു തുല്യമാണ്. പദവിയുടെ മാന്യതയ്ക്കു കളങ്കം വരുത്തുന്ന തീരുമാനം എടുക്കില്ലെന്നു സ്പീക്കർ അടുപ്പമുള്ളവരെ അറിയിച്ചതായാണു വിവരം. എന്നാൽ, ധനമന്ത്രി ക്ഷമ ചോദിച്ചാൽ, നടപടി നേരിടേണ്ടിവരില്ലെന്ന സൂചനയുമുണ്ട്.


നിയസഭയുടെ മേശപ്പുറത്തു വയ്ക്കുംവരെ രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കേണ്ട രേഖയാണ് സിഎജി റിപ്പോർട്ട്. സംഭവം അവകാശലംഘനത്തിന്‍റെ പരിധിയിൽ വരുന്നതിനാൽ നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുന്നത് അടക്കമുള്ള കാര്യങ്ങളിലും നിയമോപദേശത്തിനു ശേഷമാകും അന്തിമതീരുമാനമെടുക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.