റബർ വിപണിയിലെ ഉണർവിൽ റബർ ബോർഡിന് പങ്കില്ല: വി.സി. സെബാസ്റ്റ്യൻ
റബർ വിപണിയിലെ ഉണർവിൽ റബർ  ബോർഡിന് പങ്കില്ല: വി.സി. സെബാസ്റ്റ്യൻ
Tuesday, December 1, 2020 1:45 AM IST
കോട്ടയം: ആഭ്യന്തര റബർവിപണിയിൽ താത്കാലികമായിട്ടുണ്ടായ ഉണർവിന്‍റെ പിന്നിൽ രാജ്യാന്തരവിപണിയിലെ വിലക്കയറ്റമാണ് പ്രധാനഘടകമെന്നും ഇക്കാര്യത്തിൽ റബർബോർഡിന് യാതൊരു പങ്കുമില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ.

വർഷങ്ങളായിത്തുടരുന്ന വിലത്തകർച്ചയിൽ ഒളിച്ചോട്ടം നടത്തിയ റബർബോർഡ് കർഷകരോട് ഉത്പാദനം വർധിപ്പിക്കണമെന്ന നിർദേശം വിപണിയിൽ വിലയിടിക്കുന്നതിനുള്ള തന്ത്രമാണ്. ഉത്പാദനം കുറഞ്ഞിട്ടും വിലയിടിക്കുന്ന വിരോധാഭാസത്തിന് റബർ ബോർഡ് കൂട്ടുനിൽക്കുന്നു. റബർ ബോർഡിനായി ശന്പളയിനത്തിൽ മാത്രം 10 കോടിയിലേറെ രൂപ കേന്ദ്രസർക്കാർ ചെലവഴിക്കുന്പോൾ റബർമേഖലയ്ക്ക് ബോർഡുകൊണ്ട് യാതൊരു നേട്ടവുമുണ്ടാകുന്നില്ല. കർഷകസംരക്ഷണത്തിനും കൃഷിവ്യാപനത്തിനും വിലസ്ഥിരത ഉറപ്പാക്കുന്നതിനുമായി കേന്ദ്രസർക്കാരിൽ റബർബോർഡു സമർപ്പിച്ചിരിക്കുന്നുവെന്നവകാശപ്പെടുന്ന ഒരു പദ്ധതിയും പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കാതിരിക്കുന്പോൾ ഉദ്യോഗസ്ഥർക്ക് ശന്പളം നൽകുവാനും വ്യവസായികളെ സംരക്ഷിക്കാനുംവേണ്ടി മാത്രം റബർബോർഡിന്‍റെ ആവശ്യമുണ്ടോയെന്ന് കർഷകരും, ഭരണ രാഷ്ട്രീയ നേതൃത്വങ്ങളും പുനർചിന്ത നടത്തണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.