വിവാഹത്തിനെത്തിയ വരനും വധുവിനുംനേരേ ഗുണ്ടാ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു
വിവാഹത്തിനെത്തിയ വരനും വധുവിനുംനേരേ  ഗുണ്ടാ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു
Saturday, December 5, 2020 12:39 AM IST
കൊയിലാണ്ടി (കോഴിക്കോട്): വിവാഹച്ചടങ്ങിനെത്തിയ വരന്‍റെയും സംഘത്തിന്‍റെയും കാര്‍ വധുവിന്‍റെ അമ്മാവനടക്കമുളള ബന്ധുക്കള്‍ ഗുണ്ടകളുമായെത്തി തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. കീഴരിയൂര്‍ തെക്കുംമുറിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. അക്രമികളുടെ വിളയാട്ടം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു.

നടേരി മഞ്ഞളാട്ട് കുന്നുമ്മല്‍ കിടഞ്ഞിയില്‍ മീത്തല്‍ കുഞ്ഞിമുഹമ്മദിന്‍റെ മകന്‍ മുഹമ്മദ് സാലിഹി(29)ന്‍റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു അക്രമം ഉണ്ടായത്. മുഹമ്മദ് സാലിഹിന്‍റെത് പ്രേമവിവാഹമായിരുന്നു. രണ്ടുമാസം മുമ്പ് കീഴരിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി മുഹമ്മദ് സാലിഹിന്‍റെ രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സമ്മതപ്രകാരം മതാചാര പ്രകാരമുളള വിവാഹച്ചടങ്ങ് നടത്തുന്നതിനാണ് വരനും സംഘവും കീഴരിയൂരിലെത്തിയത്. സമീപത്തെ മദ്രസയില്‍ ചടങ്ങ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

വരനും സംഘവും സഞ്ചരിച്ച വാഹനം തെക്കുംമുറി ഭാഗത്തെത്തിയപ്പോള്‍ ആറംഗ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വടിവാളും ഇരുമ്പുവടിയും ഉപയോഗിച്ച് കാറിന്‍റെ ചില്ലുകള്‍ അടിച്ചുതകർത്തു. പിന്നീട് മുഹമ്മദ് സാലിഹിനെ ആക്രമിക്കാനും ശ്രമമുണ്ടായി. കാര്‍ അതിവേഗം ഓടിച്ചുപോയതിനാലാണ് കൂടുതൽ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അക്രമത്തില്‍ മുഹമ്മദ് സാലിഹിനും സുഹൃത്തുക്കളായ മുഹമ്മദ് ഷാഫി(29),ഷബീര്‍(28) എന്നിവർക്കും പരിക്കേറ്റു. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിൽസ തേടി. നേരത്തെയും മുഹമ്മദ് സാലിഹിന് നേരെ ആക്രമണം നടന്നിരുന്നു. പെണ്‍കുട്ടി ഒളിച്ചോടി സാലിഹിന്‍റെ വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ ബന്ധുക്കള്‍ വീടാക്രമിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയിരുന്നു. തുടര്‍ന്ന് വീണ്ടും പെണ്‍കുട്ടി വരന്‍റെ വീട്ടിലെത്തി താമസമാക്കുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ പരസ്പരം സംസാരിച്ച് മതാചാര പ്രകാരം വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചെ ങ്കിലും ‍പെൺകുട്ടിയുടെ അമ്മാവന്മാര്‍ക്ക് ഈ വിവാഹത്തിന് താത്പര്യമില്ലായിരുന്നു. ഇതാണ് അക്രമത്തിനു കാരണമായി പറയുന്നത്.


സംഭവത്തോടനുബന്ധിച്ച് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സി. സുഭാഷ് ബാബു പറഞ്ഞു. ആറു പേരാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.