എട്ടിനു കര്‍ഷക കരിദിനം നടത്തും: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്
Saturday, December 5, 2020 11:57 PM IST
കൊച്ചി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ എട്ടിലെ ഭാരത ബന്ദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കര്‍ഷക കരിദിനം ആചരിച്ച് പ്രതിഷേധിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ദേശീയ കര്‍ഷകപ്രക്ഷോഭ നേതാവും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനറുമായ ശിവകുമാര്‍ കക്കാജി, ഡല്‍ഹി കോര്‍-ഓർഡിനേറ്റര്‍ കെ.വി. ബിജു, കേരളത്തില്‍നിന്നു കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രതിനിധികള്‍ എന്നിവരുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി നടത്തിയ വെബ് കോണ്‍ഫറന്‍സിനു ശേഷമാണ് ഭാരത ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.


ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കാര്‍ഷിക കരിനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും ബദല്‍ നിയമത്തിനും സംസ്ഥാന സര്‍ക്കാര്‍ തയാറാകണം.
കേരളത്തിലെ വിവിധ കര്‍ഷകസംഘടനകള്‍ എട്ടിനു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കറുത്ത കൊടി ഉയര്‍ത്തി പ്രതിഷേധ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും പ്രകടനങ്ങളും പ്രാദേശികതലത്തില്‍ സംഘടിപ്പിച്ച് ദേശീയ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കുചേരുമെന്ന് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.