ന്യൂനമർദം കൂടുതൽ ദുർബലമായി
ന്യൂനമർദം കൂടുതൽ ദുർബലമായി
Sunday, December 6, 2020 1:44 AM IST
തിരുവനന്തപുരം: ശ്രീലങ്കൻ തീരത്ത് ആഞ്ഞടിച്ച ബുറേവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി മാറിയതിനു പിന്നാലെ കൂടുതൽ ദുർബലപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ തമിഴ്നാട്ടിലെ രാമനാഥപുരത്തിനു സമീപം മാന്നാർ കടലിടുക്കിൽ എത്തിയ ന്യൂനമർദം അവിടെ വച്ചു തന്നെ തീർത്തും ദുർബലമായിത്തീരുമെന്നാണ് നിഗമനം. കാറ്റിന്‍റെ വേഗം നിലവിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാണ്. ചില അവസരങ്ങളിൽ ഇത് മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.


അതേസമയം, ന്യൂനമർദത്തിന്‍റെ പ്രഭാവത്താൽ തമിഴ്നാടിന്‍റെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. കേരളത്തിലും അടുത്ത രണ്ടു ദിവസങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.