ഗാന്ധി ദര്‍ശന്‍ വേദി ഇനി കെപിസിസിയുടെ പോഷക സംഘടന
Monday, January 18, 2021 1:04 AM IST
കൊച്ചി: പ്രമുഖ ഗാന്ധിയന്‍ സംഘടനയായ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയെ കെപിസിസിയുടെ പോഷക സംഘടനയായി അംഗീകരിച്ചെന്ന് കെപിസിസി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. അനില്‍ കുമാര്‍ അറിയിച്ചു.

വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് കെപിസിസി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഗാന്ധിയന്‍ തത്വങ്ങള്‍ പ്രചരിപ്പിക്കുക, അനുവര്‍ത്തിക്കുക, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സംഘടന മുഖ്യമായും ലക്ഷ്യമിടുന്നത്.

2018 ല്‍ ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച സംഘടന സാമൂഹ്യ-സാംസ്‌ക്കാരിക വിഷയങ്ങളിൽ ശ്രദ്ധേയമായ പ്രതികരണങ്ങളും സമരങ്ങളും നടത്തിയിരുന്നു.


ഗാന്ധിയന്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് ജില്ലാ - നിയോജക മണ്ഡലം കമ്മിറ്റികള്‍ നിലവിലുണ്ട്. മുന്‍ എംപിയും കെപിസിസി പ്രസിഡന്‍റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള ഏക രക്ഷാധികാരിയും, കാലടി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ ചെയര്‍മാനും, എംജി കോളജ് പ്രഫസര്‍ ഡോ. നെടുമ്പന അനില്‍ ജനറല്‍ സെക്രട്ടറിയുമായ സംഘടനയ്ക്ക് പ്രവാസി, വനിതാ , കാര്‍ഷിക, ബാലജന, ഐടി വിഭാഗങ്ങളിലായി അഞ്ച് പോഷക വിഭാഗങ്ങളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.