കെഎസ്ആർടിസി: നിലപാടിലുറച്ച് എംഡി
കെഎസ്ആർടിസി:  നിലപാടിലുറച്ച് എംഡി
Monday, January 18, 2021 1:16 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയുടെ പരസ്യപ്രസ്താവനയ്ക്കെതിരേ സിഐടിയു, ഐഎൻടിയുസി ഉൾപ്പെടെയുള്ള യൂണിയനുകൾ രംഗത്തെത്തിയതോടെ കെഎസ്ആർടിസിയിൽ പുതിയ പോർമുഖം തുറന്നു.

എന്നാൽ, ജീവനക്കാരുടെ എതിർപ്പ് ശക്തമാകുന്പോഴും തന്‍റെ നിലപാടിലുറച്ചു നിൽക്കുകയാണ് ബിജു പ്രഭാകർ. കെഎസ്ആർടിസി ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്നും ആക്ഷേപം കൊണ്ടത് കാട്ടുകള്ളന്മാർക്കാണെന്നും ബിജു പ്രഭാകർ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്നലെ നടത്തിയ ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി.

കുറച്ചുപേർ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നത്. ഞാൻ സ്നേഹിക്കുന്ന സ്ഥാപനമാണ് കെഎസ്ആർടിസി. ചീഫ് ഓഫീസിലെ ഉപജാപക സംഘത്തിലെ ചിലരെയാണ് ഞാൻ തുറന്നുകാട്ടിയത്. ഇവരാണ് കെഎസ്ആർടിസിയുടെ ശാപം. മുൻപുള്ള എംഡിമാരെ മാറ്റാൻ ശ്രമം നടത്തിയതും ഇവരാണ്- അദ്ദേഹം പറഞ്ഞു.

എംഡിയുടെ വാദം ശരിവച്ച് രേഖകൾ


തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്‍റെ വാദങ്ങൾ ശരിവച്ച് രേഖകൾ. കെഎസ്ആർടിസി ധനകാര്യ വിഭാഗത്തിൽ 100 കോടി രൂപയുടെ കണക്ക് അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന ധനകാര്യ വിഭാഗത്തിന്‍റെ പരിശോധനാ റിപ്പോർട്ടാണ് പുറത്തു വന്നത്.

2012-15 കാലഘട്ടത്തിലെ ധനവിനിയോഗ പരിശോധനാ റിപ്പോർട്ടിലാണ് ഈ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ബിജു പ്രഭാകർ അക്കൗണ്ട് ഓഫീസർക്കെതിരേ നടപടി സ്വീകരിച്ചത്. 100 കോടി 75 ലക്ഷം രൂപയുടെ കുറവാണ് പരിശോധനാ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.