അർണോസ് പാതിരിയുടെ പ്രതിമ @ 25 സർക്കാർ സ്ഥാപിച്ചില്ല; സമരം കുരിശിലേറി
അർണോസ് പാതിരിയുടെ പ്രതിമ @ 25  സർക്കാർ സ്ഥാപിച്ചില്ല; സമരം കുരിശിലേറി
Friday, January 22, 2021 1:44 AM IST
തൃശൂർ: സർക്കാരിന്‍റെ പണം ഉപയോഗിച്ച് 25 വർഷം മുമ്പു നിർമിച്ച അർണോസ് പാതിരിയുടെ പ്രതിമ പൊതുസ്ഥലത്തു സ്ഥാപിക്കാനാകാതെ സർക്കാർ. മൂന്നു നൂറ്റാണ്ടു മുമ്പ് മലയാളം, സംസ്കൃതം ഭാഷകൾക്ക് അമൂല്യമായ സംഭാവനകൾ നൽകിയ അർണോസ് പാതിരിയുടെ പ്രതിമ സർക്കാരിന്‍റെതാണെങ്കിലും 25 വർഷമായി തിരുവനന്തപുരത്തെ ലയോള കോളജ് കാമ്പസിലാണുള്ളത്.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1995 മാർച്ച് 15 നു ചേർന്ന മന്ത്രിസഭാ യോഗമാണു പ്രതിമ നിർമിക്കാൻ രണ്ടു ലക്ഷം രൂപ അനുവദിച്ചത്. 23 നു സർക്കാർ ഇതു സംബന്ധിച്ച ഉത്തരവിറക്കുകയും ചെയ്തു. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ സ്ഥാപിക്കാനുള്ള വെങ്കല പ്രതിമയാണെന്നു സർക്കാർ പുറത്തിറക്കിയ ഓർഡറിൽ പറഞ്ഞിരുന്നു.

വെങ്കലം ഉപയോഗിച്ചു ഡൽഹിയിൽ നിർമിച്ച പൂർണകായ പ്രതിമ തിരുവനന്തപുരത്തെ ലയോള കോളജ് കാമ്പസിൽ എത്തിച്ചു. സർക്കാർ നിർദേശിച്ച സ്ഥലത്തു സ്ഥാപിക്കുന്നതുവരെ സൂക്ഷിക്കാനാണ് ലയോള കോളജിൽ പ്രതിമ എത്തിച്ചത്. എന്നാൽ പ്രതിമ നിർദിഷ്ട സ്ഥലത്തു സ്ഥാപിക്കാനുള്ള നടപടികൾ പിന്നീട് മാറിമാറിവന്ന സർക്കാരുകളൊന്നും സ്വീകരിച്ചില്ല. കോളജ് അധികാരികളാകട്ടെ, തറകെട്ടി പ്രതിമ കാമ്പസിൽതന്നെ സ്ഥാപിക്കുകയും ചെയ്തു.

പലതവണ സർക്കാരിനു പരാതിയും നിവേദനവും നൽകിയെങ്കിലും ഫലമുണ്ടായില്ല. ഏറ്റവും ഒടുവിൽ 2018 ഏപ്രിൽ 28ന് അർണോസ് പാതിരി അക്കാദമി ഡയറക്ടർ നൽകിയ നിവേദനത്തിനു പ്രതികൂലമായ മറുപടിയാണ് ലഭിച്ചത്. ഈ മറുപടി ലഭിച്ചതിനുശേഷവും ചില സാഹിത്യ സാംസ്കാരിക നായകന്മാരുടെ പ്രതിമയും സ്മാരകങ്ങളും സർക്കാർ ചെലവിൽ നിർമിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.


അതിനിടെ സർക്കാർ ഉത്തരവിൽ നിർദേശിച്ച സ്ഥാനത്തു പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അർണോസ് പാതിരി വസതിക്കുമുന്നിൽ കുരിശിൽ കിടന്നു സമരം നടത്തി. അർണോസ് പാതിരി സ്മാരകങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കു ദശാബ്ദങ്ങളായി നേതൃത്വം നൽകുന്ന ജോണ്‍ കള്ളിയത്ത് കുരിശിൽ കിടന്നു സമരം നടത്തിയത്.

തൃശൂർ വേലൂരിലെ അർണോസ് ഭവനത്തിനുമുന്നിൽ നടത്തിയ ധർണ കാലടി സർവകലാശാല റിട്ട. ഡീനും വാസ്തുവിഭാഗം തലവനുമായിരുന്ന ഡോ. പി.വി. ഒൗസേപ്പ് ഉദ്ഘാടനം ചെയ്തു. വേലൂർ ഫൊറോന വികാരി ഫാ. ഡേവിസ് ചെറയത്ത്, അർണോസ് അക്കാദമി ഡയറക്ടർ റവ. ഡോ. ജോർജ് തേനാടിക്കുളം എസ്ജെ, അഡ്വ. സി.കെ. കുഞ്ഞിപ്പൊറിഞ്ചു, ജോണ്‍സണ്‍ ചുങ്കത്ത്, സജി പനയ്ക്കൽ, കെ.ജെ. ജസ്റ്റിൻ, എ.വി. ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.