സ്പീക്കർക്കെതിരായ പ്രമേയം തള്ളി
സ്പീക്കർക്കെതിരായ പ്രമേയം തള്ളി
Friday, January 22, 2021 1:44 AM IST
തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം തള്ളി. പ്രമേയത്തിൻമേലുള്ള ചർച്ചയിൽ ഭരണ പ്രതിപക്ഷ വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമുണ്ടായി. ഒടുവിൽ മറുപടി പറഞ്ഞ സ്പീക്കർ പ്രതിപക്ഷനേതാവിനെതിരേ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. സർക്കാരിനെ അടിക്കാൻ മാർഗമില്ലാത്തതിനാലാണു തന്നെ പ്രതിപക്ഷം ആക്രമിക്കുന്നതെന്നു സ്പീക്കർ തുറന്നടിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സൗഹൃദമുള്ള സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷത്തുനിന്ന് എം. ഉമ്മറാണ് പ്രമേയത്തിന് നോട്ടീസ് നല്കിയത്. ചെയർ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ വി. ശശി നോട്ടീസ് പരിഗണിക്കുന്നതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞപ്പോൾ എസ്. ശർമ തടസവാദം ഉന്നയിച്ചു. പത്രവാർത്തയുടെ പേരിലുള്ള ഈ പ്രമേയത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നു ശർമ പറഞ്ഞു.

പ്രമേയം അനുവദിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും എതിർത്ത് ഭരണപക്ഷവും രംഗത്തെത്തി. ഒടുവിൽ പ്രമേയം അവതരിപ്പിക്കാൻ ഡെപ്യൂട്ടി സ്പീക്കർ അനുമതി നല്കി.

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ നാഴികക്കല്ലായ നിരവധി നിയമനിർമാണങ്ങൾ നടപ്പാക്കിയിട്ടുള്ള ഈ സഭയിൽ ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുക എന്നത് ഏറ്റവും ഖേദകരമാണെങ്കിലും ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുകയാണെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം. ഉമ്മർ പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിനു സ്പീക്കർ പോയി. സ്പീക്കറുടെ ഓഫീസിലെ ജീവനക്കാരനെ കസ്റ്റംസ് ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു. നിയമസഭയുടെ അന്തസ് ഉയർത്തിക്കാട്ടുന്നതിനാണ് ഇത്തരമൊരു പ്രമേയം. അല്ലാതെ സ്പീക്കറെ ജയിലിൽ അടയ്ക്കുന്നതിനുവേണ്ടിയല്ലെന്നും ഉമ്മർ പറഞ്ഞു.


ഇതിനിടെ, പ്രതിപക്ഷനേതാവിന്‍റെ തൊട്ടടുത്തുള്ള ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ വന്നിരുന്നു.

ജനാധിപത്യത്തിലെ ഏറ്റവും മഹത്തായ പദവിയാണ് സ്പീക്കർ സ്ഥാനമെന്നും നിയമസഭയുടെ അന്തസിനെ ഇടിച്ചുതാഴ്ത്താൻ ശ്രമിച്ച ആദ്യ സ്പീക്കറാണ് ശ്രീരാമകൃഷ്ണനെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രീയ പാപ്പരത്തമാണ് പ്രമേയത്തിലൂടെ വ്യക്തമാകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴി എന്തുതന്നെയായാലും വിശുദ്ധമായി എടുക്കാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

രമേശ് ചെന്നിത്തല കെഎസ്‌യു പ്രസിഡന്‍റ് എന്ന നിലയിൽനിന്നു വളർന്നിട്ടില്ലെന്നു മറുപടി പ്രസംഗത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആക്ഷേപിച്ചു. സർക്കാരിനെ അടിക്കാൻ മാർഗമില്ലാത്തതിനാൽ സ്പീക്കറെ ആക്രമിക്കുന്നു. പ്രമേയം ചർച്ചചെയ്യുന്നതിൽ അഭിമാനവും സന്തോഷവുമുണ്ട്. നിയമസഭാ മന്ദിരനിർമാണത്തിൽ ഒരു അഴിമതിയും ഉണ്ടായിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്.

അവിശ്വാസപ്രമേയം തള്ളണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് വാക്കൗട്ട് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.