ഒരു ബൂത്തിൽ 1000 പേർക്ക് വോട്ട്; പതിനായിരത്തിലേറെ പുതിയ ബൂത്തുകൾ കണ്ടെത്തണം
ഒരു ബൂത്തിൽ 1000 പേർക്ക് വോട്ട്; പതിനായിരത്തിലേറെ പുതിയ ബൂത്തുകൾ കണ്ടെത്തണം
Saturday, January 23, 2021 1:03 AM IST
കോട്ടയം: കോവിഡ് സുരക്ഷ മുൻനിറുത്തി ഒരു ബൂത്തിൽ വോട്ടർമാരുടെ എണ്ണം ആയിരത്തിൽ താഴെയായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. ഇതോടെ ഏപ്രിൽ പകുതിയോടെ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ബൂത്തിനോടു ചേർന്ന് പതിനായിരത്തിലേറെ അധികം ബൂത്തുകൾ (ഓക്സിലിയറി ബൂത്തുകൾ) കണ്ടെത്താൻ ഇലക്ഷൻ വകുപ്പ് നെട്ടോട്ടത്തിൽ.

അങ്കണവാടി, വായനശാല, വിദൂര ബൂത്തുകൾ തുടങ്ങിയ പരിമിതികൾ ഏറെയുള്ള ഇടങ്ങളിൽ അധികബൂത്തുകൾ ക്രമീകരിക്കുക എളുപ്പമല്ല. നാൽപത് ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും ബൂത്തിലേക്ക് കയറാൻ റാന്പും ശൗചാലയം ഉൾപ്പെടെ സൗകര്യങ്ങളും ഓക്സിലിയറി ബൂത്തിലും നിർബന്ധമാക്കിയിട്ടുണ്ട്.

ശരാശരി ആറ് ജീവനക്കാർ ഓരോ ബൂത്തിലും വേണമെന്നിരിക്കെ അധികമായി എണ്ണായിരത്തോളം ജീവനക്കാരെ തെരഞ്ഞെടുപ്പ് നടത്തിപ്പിനു നിയോഗിക്കേണ്ടിവരും. സ്കൂൾ, കോളജ് പരീക്ഷാക്കാലമായതിനാൽ അധ്യാപക, അനധ്യാപകരെ ഇലക്ഷൻ ഡ്യൂട്ടിയിൽ നിയോഗിക്കുക എളുപ്പമല്ല. ഇതിനൊപ്പം ഒരു ബൂത്തിൽ ഒന്നു വീതവും പ്രശ്നസാധ്യത ബൂത്തിൽ പത്തു വീതവും പോലീസുകാരെയും വിന്യസിക്കണം.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് രണ്ടാം വാരവും ഏപ്രിൽ രണ്ടാം വാരം തെരഞ്ഞെടുപ്പും നടക്കാനിരിക്കെ കടുത്ത സമ്മർദത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർ. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളിൽ ഒരു ബൂത്തിൽ 1300 വോട്ടർമാർക്കും നഗരസഭാ ബൂത്തിൽ 1600 വരെ വോട്ടർമാർക്കും സമ്മതിദാന അവകാശം നിർവഹിക്കാൻ അനുമതിയുണ്ടായിരുന്നു. ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ 5.38 ലക്ഷം പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നാമനിർദേശ പത്രിക സമർപ്പണം വരെ പുതുതായി പട്ടികയിൽ പേരു ചേർക്കാം. ഇതോടെ സംസ്ഥാനത്തെ 80 ശതമാനം ബൂത്തുകളിലും വോട്ടർമാരുടെ എണ്ണം ആയിരത്തിൽ കൂടുമെന്ന സാഹചര്യമാണ്. ആയിരത്തിൽ താഴെ വോട്ടർമാരുള്ള ബൂത്തുകൾ 40 ശതമാനത്തിൽ താഴെയാകാനാണ് സാധ്യത.


നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 80 വയസ് കഴിഞ്ഞവർക്കും കോവിഡ് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവർക്കും പോസ്റ്റൽ ബാലറ്റ് ചെയ്യാൻ അനുമതിയുണ്ട്. വയോധികരുടെയും ശാരിരിക ന്യൂനതയുള്ളവരുടെയും എണ്ണം ബൂത്തുതലത്തിൽ വിജ്ഞാപനത്തിനു മുൻപ് കണ്ടെത്തുകയെന്ന ക്ലേശകരമായ ജോലിയും പൂർത്തീകരിക്കേണ്ടതുണ്ട്. ചുമതലപ്പെട്ട ജില്ലാതല ഓഫീസറുടെ ടീം നേരിട്ട് താമസസ്ഥലത്തെത്തി പോസ്റ്റൽ ബാലറ്റ് അപേക്ഷ നൽകണമെന്നാണ് നിർദേശം.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.