കഥയും ജീവിതവും പറഞ്ഞ് കുഞ്ഞൂഞ്ഞുകഥകള്‍
കഥയും ജീവിതവും പറഞ്ഞ് കുഞ്ഞൂഞ്ഞുകഥകള്‍
Thursday, February 25, 2021 1:48 AM IST
തിരുവനന്തപുരം: ഒരു മലയാളി കുടുംബം യാത്രയ്ക്കിടെ തമിഴ്നാട്ടിലെ കാട്ടിൽ ഒറ്റപ്പെട്ടു. രക്ഷപ്പെടാൻ മാർഗമില്ലെന്നായപ്പോൾ യാത്രികർ സഹായത്തിനായി വിളിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ. അടുത്തുള്ള ഏതെങ്കിലും പോലീസ് സ്റ്റേഷൻ കണ്ടുപിടിച്ചിട്ടു വിളിക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിർദേശം. അടുത്തുള്ള പോലീസ് സ്റ്റേഷൻ കണ്ടെത്തി അവർ ഉമ്മൻ ചാണ്ടിയെ വീണ്ടും വിളിച്ചു. ഫോണ്‍ പോലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനു കൊടുത്തു. സംസാരത്തിൽ യാത്രക്കാരെ സഹായിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.

എന്നാൽ ഇത്തരം ഒരു കാര്യത്തിന് ഉമ്മൻ ചാണ്ടിയാണെന്നൊക്കെ പറഞ്ഞു വിളിക്കണ്ട കാര്യമില്ലെന്നായിരുന്നു അവരുടെ പ്രതികരണം. താൻ വീണ്ടും പറഞ്ഞിട്ടും അവർക്ക് വിശ്വാസം വന്നില്ല. ഇന്നലെ പ്രകാശനം ചെയ്ത കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകൾ എന്ന പുസ്തകത്തിന്‍റെ പ്രകാശന വേദിയിലാണ് ഉമ്മൻ ചാണ്ടി അനുഭവം പങ്കുവച്ചത്. ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി. ചാക്കോ രചിച്ച കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകൾ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ശശി തരൂർ എംപി നെതർലന്‍ഡ്സ്‌ മുൻ അംബാസഡർ വേണു രാജാമണിക്കു നൽകി നിർവഹിച്ചു. പ്രസ്ക്ലബ് ഹാളിലായിരുന്നു ചടങ്ങ്.


മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും തനിക്ക് ഉമ്മൻ ചാണ്ടിയിൽ നിന്നും ഉണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങൾ ശശി തരൂർ എംപി പങ്കുവച്ചു. ജനങ്ങളുടെ ഇടയിൽ ജീവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്നു പുസ്തകം സ്വീകരിച്ചുകൊണ്ട് വേണു രാജാമണി പറഞ്ഞു.

പി.ടി. ചാക്കോ രചിച്ച കുഞ്ഞൂഞ്ഞ് കഥകളുടെ മൂന്നാം ഭാഗമാണ് ഇന്നലെ പ്രകാശി പ്പിച്ച കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകൾ. വീണാ നായർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കാർട്ടൂണിസ്റ്റ് പ്രസന്നകുമാർ ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞൂഞ്ഞുകഥകളുടെ തമിഴ് പരിഭാഷയെക്കുറിച്ച് ദിനമലർ ന്യൂസ് എഡിറ്റർ ജി.വി. രമേശ് കുമാർ പ്രസംഗിച്ചു. പി.ടി.ചാക്കോ നന്ദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.