കൃഷിമന്ത്രിക്കെതിരേ പ്രചാരണത്തിനിറങ്ങും: കിസാൻ ജനത
കൃഷിമന്ത്രിക്കെതിരേ പ്രചാരണത്തിനിറങ്ങും: കിസാൻ ജനത
Saturday, February 27, 2021 1:50 AM IST
തൃശൂർ: കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്‍റെ കർഷകദ്രോഹനയത്തിൽ പ്രതിഷേധിച്ച് കിസാൻ ജനത സംസ്ഥാന കമ്മിറ്റി വരുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരേ പ്രചാരണം നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രി എവിടെ മത്സരിച്ചാലും കിസാൻ ജനതയുടെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങി കർഷക വിരുദ്ധ നടപടികൾ തുറന്നു കാണിക്കാനാണ് തീരുമാനമെന്നു സംസ്ഥാന പ്രസിഡന്‍റ് സുഗതൻ മാല്യേങ്കര പറഞ്ഞു. താങ്ങുവില പ്രഖ്യാപിച്ച് മന്ത്രി കർഷകരെ ശരിക്കും വഞ്ചിച്ചിരിക്കയാണ്. നേന്ത്രക്കായ, കൈതച്ചക്ക തുടങ്ങി വിലയില്ലാതായ കാർഷികോത്പന്നങ്ങൾ നിരവധിയാണെന്ന് അവർ കുറ്റപ്പെടുത്തി.


ഉദ്ഘാടനങ്ങളും പരിപാടികളും നടത്താനുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായി വകുപ്പിനെ മാറ്റിയെന്നും ഭാരവാഹികൾ ആരോപിച്ചു. പത്രസമ്മേളനത്തിൽ മനോജ് ചിറ്റിലപ്പിള്ളി, നാരായണൻകുട്ടി നെന്മാറ, ഫ്രാൻസിസ് മുരിങ്ങത്തേരി, വി. സുമേഷ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.