ആർഎസ്പി-ബിയും ജെഎസ്എസ് രാജൻബാബു വിഭാഗവും ഒന്നിക്കുന്നു
Saturday, February 27, 2021 1:50 AM IST
ആലപ്പുഴ: ആർഎസ്പി-ബിയും ജെഎസ്എസും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻബാബുവും ആർഎസ്പി-ബി സംസ്ഥാന ജനറൽസെക്രട്ടറി എ.വി താമരാക്ഷനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.ആർ. ഗൗരിയമ്മയുടെ അനുവാദത്തോടു കൂടിയാണ് ഇരുപാർട്ടികളും സഹകരിച്ചു പ്രവർത്തിക്കാനും തുടർന്ന് ജെഎസ്എസിൽ ലയിക്കാനും തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു.

2014മുതൽ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിക്കൊപ്പം പ്രവർത്തിക്കുന്ന ജെഎസ്എസിന് അർഹമായ പരിഗണന ഇതുവരെ എൽഡിഎഫ് നൽകിയിട്ടില്ല. മുന്നണി പ്രവേശനം ആവശ്യപ്പെട്ട് 12 തവണ എൽഡിഎഫ് കണ്‍വീനർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും കെ.ആർ.ഗൗരിയമ്മ കത്ത് നൽകുകയും ജെഎസ്എസ് നേതാക്കൾ എകെജി സെന്‍ററിൽ കയറി ഇറങ്ങുകയും ചെയ്തു. എന്നാൽ ഒരു ചർച്ചയ്ക്ക് ക്ഷണിക്കാനുള്ള ജനാധിപത്യ മര്യാദ പോലും സിപിഎം കാണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പാർട്ടിതീരുമാനിച്ചത്. യുഡിഎഫുമായുള്ള ബന്ധത്തെക്കുറിച്ച് അടുത്ത സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും രാജൻബാബു പറഞ്ഞു.


സംസ്ഥാന കമ്മിറ്റിയിൽ ഹാജരാകുകയും എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന ഭൂരിപക്ഷത്തിന്‍റെ തീരുമാനത്തെ പരസ്യമായി എതിർക്കുകയും ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.സി. ബീനാകുമാരി ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയത്. ഇവരോട് വിശദീകരണം ചോദിക്കും. മറുപടിക്കുശേഷം നടപടി എടുക്കുമെന്നും രാജൻബാബു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.