റബറിനു 200 രൂപ ഉറപ്പാക്കാൻ കേന്ദ്രസഹായം തേടി: സര്‍ക്കാര്‍
റബറിനു 200  രൂപ ഉറപ്പാക്കാൻ കേന്ദ്രസഹായം തേടി: സര്‍ക്കാര്‍
Thursday, March 4, 2021 1:04 AM IST
കൊച്ചി: റബറിനെ കാര്‍ഷികവിളകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നും മിനിമം താങ്ങുവില പദ്ധതിയില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ടു ചീഫ് സെക്രട്ടറി അധ്യക്ഷനായ കര്‍മസമിതി കേന്ദ്ര സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

2015-16 ല്‍ നടപ്പാക്കിയ റബര്‍ ഉത്പാദനത്തിനുള്ള ഇന്‍സെന്‍റീവ് പദ്ധതിയിലൂടെ കിലോക്ക് 150 രൂപ ഉറപ്പാക്കിയിരുന്നു. ഇതു 200 രൂപയാക്കാനാണ് കേന്ദ്ര സഹായം തേടിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇന്‍ഫാം ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്. റബറിനെ സുരക്ഷിത ജീവിതമാര്‍ഗങ്ങളുള്‍പ്പെട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ 2018 ഫെബ്രുവരി 22നു കേന്ദ്ര സര്‍ക്കാരിനയച്ച കത്തിന്‍റെ പകര്‍പ്പും ഹാജരാക്കി. റബറിന്‍റെ ഇറക്കുമതിയെത്തുടര്‍ന്നു വില കുത്തനെയിടിഞ്ഞ ഘട്ടത്തിലാണു മന്ത്രി കത്തയച്ചത്. റബർ വില കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നും റബര്‍ നയം പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.


സംസ്ഥാനത്തെ റബര്‍ കര്‍ഷകരുടെ അവസ്ഥ സംബന്ധിച്ചു കത്തില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സ്വാഭാവിക റബർ ഉത്പാദകരായ കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവ് വര്‍ധിച്ചിരിക്കയാണെന്നും കേന്ദ്ര സഹായം അവശ്യമാണെന്നും കത്തില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.