എന്‍ഡിഎയില്‍ പൊട്ടിത്തെറി
എന്‍ഡിഎയില്‍  പൊട്ടിത്തെറി
Friday, April 9, 2021 2:52 AM IST
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നിര്‍ണായക ശക്തിയായി മാറുമെന്ന ശുഭപ്രതീക്ഷയ്ക്കു പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി. ബിജെപിയുടെ ഭാഗത്തുനിന്ന് ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന ആരോപണമാണുയരുന്നത്.

ബിഡിജെഎസാണ് അമര്‍ഷവുമായി രംഗത്തെത്തിയത്. മത്സരിക്കുന്ന മണ്ഡലത്തിനു പുറത്ത് യാതൊരു പരിഗണനയും ബിജെപി നേതൃത്വം നല്‍കിയിട്ടില്ലെന്നാണു നേതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മുന്നണിയില്‍ തുടരണമോയെന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

സീറ്റ് വിഭജന ഘട്ടത്തില്‍ ബിഡിജെഎസിനെ അവഗണിച്ചിരുന്നെങ്കിലും സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മൗനംപാലിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38 സീറ്റിൽ മത്സരിച്ച ബിഡിജെഎസിന് ഇത്തവണ 21 സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. ആവശ്യപ്പെട്ടതാകട്ടെ 32 സീറ്റും. എന്നിട്ടും തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയുമായി തര്‍ക്കത്തിന് ബിഡിജെഎസ് രംഗത്തെത്തിയിരുന്നില്ല. എന്നാല്‍ പ്രചാരണഘട്ടത്തില്‍ നേതാക്കള്‍ക്ക് ബിജെപിയുടെ ഭാഗത്തുനിന്നു നേരിടേണ്ടിവന്ന അവഗണനയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്.
ബിഡിജെഎസ് പ്രചാരണത്തില്‍നിന്നു വിട്ടുനിന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരത്തിയാണ് ബിജെപി ഇതിനെ പ്രതിരോധിക്കുന്നത്. വോട്ട് കുറഞ്ഞാല്‍ അത് ബിഡിജെഎസിന്‍റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കമാണ് ബിജെപി നേതാക്കള്‍ നടത്തുന്നതെന്നും ബിഡിജെഎസ് ആരോപിച്ചു.


കോഴിക്കോട് ജില്ലയില്‍ ബിഡിജെഎസ് ജില്ലാ നേതൃത്വത്തെ ബിജെപി പൂര്‍ണമായും അവഗണിച്ചിരുന്നതായാണ് പ്രവര്‍ത്തകരും നേതാക്കളും ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രചാരണത്തില്‍പോലും ബിഡിജെഎസ് നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ജില്ലയിലെ എന്‍ഡിഎയുടെ മിക്ക നിയോജകമണ്ഡലം പഞ്ചായത്ത് കമ്മിറ്റി ഓഫീസുകള്‍ക്കു മുന്നില്‍ ബിഡിജെഎസിന്‍റെ പതാകകള്‍ പോലുമില്ലാത്തതും തമ്മിലടിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

ബിജെപിയില്‍നിന്ന് നേരിട്ട അവഗണനയും പ്രവര്‍ത്തകരുടെ അഭിപ്രായവും സംസ്ഥാന കമ്മിറ്റി മുമ്പാകെ അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്‍റ് ഗിരി പാമ്പനാല്‍ പറഞ്ഞു. എന്നാല്‍, ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ബിഡിജെഎസില്‍ ഇല്ലെന്ന് സംസ്ഥാന നേതാക്കള്‍ അറിയിച്ചു. എല്ലാ പരിഗണനയും ബിജെപിയില്‍നിന്നു ലഭിച്ചിട്ടുണ്ടെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പരാതി ലഭിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന നേതാവ് സന്തോഷ് അരയക്കണ്ടി ഇതേക്കുറിച്ചു പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.