കേന്ദ്രസര്‍ക്കാരിന്‍റെ കത്ത് പരിഗണിച്ചാണു രാജ്യസഭാ ഇലക‌്ഷൻ മരവിപ്പിച്ചതെന്നു കമ്മീഷന്‍
കേന്ദ്രസര്‍ക്കാരിന്‍റെ കത്ത് പരിഗണിച്ചാണു രാജ്യസഭാ ഇലക‌്ഷൻ മരവിപ്പിച്ചതെന്നു കമ്മീഷന്‍
Saturday, April 10, 2021 1:22 AM IST
കൊച്ചി: കേരളത്തില്‍ പുതിയ നിയമസഭ നിലവില്‍ വരാനിരിക്കെ, അതിനു മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമല്ലെന്ന കേന്ദ്ര‌സര്‍ക്കാരിന്‍റെ കത്തും തുടര്‍ന്നുള്ള നിയമോപദേശവും പരിഗണിച്ചാണു രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതെന്ന് ഇല‌ക‌്ഷന്‍ കമ്മീഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി പൂർത്തിയാകുന്ന ഏപ്രില്‍ 21ന് മുമ്പ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനമിറക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. വാദം പൂര്‍ത്തിയായതോടെ ജസ്റ്റീസ് പി.വി. ആശ ഹര്‍ജികള്‍ വിധി പറയാനായി മാറ്റി.

നിലവിലെ അസംബ്ലിയുടെ കാലാവധി കഴിയും മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പു നടത്താന്‍ ഇലക‌്ഷന്‍ കമ്മീഷനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയും എസ്. ശര്‍മ എംഎല്‍എയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്ന സിംഗിള്‍ ബെഞ്ചിലാണ് കമ്മീഷന്‍ ഇക്കാര്യം വിശദീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി അഡീഷണല്‍ സ്റ്റേറ്റ്‌മെന്‍റും നല്‍കി.

എന്നാല്‍ നിലവിലെ നിയമസഭയുടെ കാലാവധി കഴിയും മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പു നടത്തണമെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ കത്തും നിയമോപദേശവും സ്വീകരിക്കാന്‍ കമ്മീഷനു ബാധ്യതയില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഏപ്രില്‍ 21 നകം വിജ്ഞാപനം വരുമ്പോള്‍ തുടര്‍ന്നുള്ള ഒരാഴ്ചയ്ക്കകം നിലവിലെ അംഗങ്ങള്‍ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയ്യേണ്ടിവരും. തെരഞ്ഞെടുപ്പു വൈകുമെന്നതിനാല്‍ നാമനിര്‍ദേശം ചെയ്യുന്നവര്‍ക്കു വോട്ടിംഗില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.


കാലാവധി കഴിയാറായ നിയമസഭയിലെ അംഗങ്ങളുടെ വോട്ടിംഗിന്‍റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ഇലക‌്ഷന്‍ നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുക മാത്രമാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും തീരുമാനമെടുത്തത് ഇലക‌്ഷന്‍ കമ്മീഷനാണെന്നും അസി. സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാറും വിശദീകരിച്ചു.

ഏപ്രില്‍ 12ന് രാജ്യസഭാ തെരഞ്ഞെടുപ്പു നടത്താന്‍ സമയക്രമം നിശ്ചയിച്ച് മാര്‍ച്ച് 17 ന് കമ്മീഷന്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പിന്നീട് കേന്ദ്ര നിയമമന്ത്രാലയം നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു മരവിപ്പിക്കുകയാണെന്ന് വ്യക്തമാക്കി മാര്‍ച്ച് 24ന് ഉത്തരവിറക്കി. ഇതിനെതിരേയാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ അസംബ്ലിയുടെ കാലാവധിയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പു നടന്നില്ലെങ്കില്‍ എസ്. ശര്‍മയടക്കമുള്ള എംഎല്‍എമാര്‍ക്കു വോട്ടു ചെയ്യാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.