പ്രവാസി വ്യവസായിയുടെ കൊലപാതകം: ഏഴു പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
പ്രവാസി വ്യവസായിയുടെ കൊലപാതകം: ഏഴു പ്രതികളുടെ  ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
Saturday, April 10, 2021 1:22 AM IST
കൊച്ചി: പ്രവാസി വ്യവസായിയായിരുന്ന കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി എ.ബി. അബ്ദുള്‍ സലാം ഹാജിയെ കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികളുടെ ഇരട്ട ജീവപര്യന്തവും ഓരോ ലക്ഷം രൂപ പിഴയും ഹൈക്കോടതി ശരിവച്ചു. കാസര്‍ഗോഡ് ജില്ലാ അഡീ. സെഷന്‍സ് കോടതിയുടെ ശിക്ഷാ വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റീസ് എം.ആര്‍. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി.

മുഖത്ത് ടേപ്പ് ചുറ്റിവരിഞ്ഞനിലയിലാണ് സലാമിന്‍റെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതികളുടെ പങ്കാളിത്തം വ്യക്തമാണെന്നും നേരിട്ടുള്ള തെളിവുകളും സാഹചര്യത്തെളിവുകളും ഇക്കാര്യം വിശദീകരിക്കുന്നുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.


പ്രതികളുടെ ഫോണ്‍ രേഖകളില്‍നിന്ന് കൊലപാതകം ആസൂത്രിതമാണെന്നു വ്യക്തമാകുന്നുണ്ടെന്നു വിലയിരുത്തിയ ഡിവിഷന്‍ ബെഞ്ച്, വിചാരണക്കോടതിയുടെ വിധിയില്‍ ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി അപ്പീലുകള്‍ തള്ളുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.