മൻസൂർ കൊലക്കേസ് പ്രതിയുടെ തൂങ്ങിമരണം; ആഭ്യന്തര വകുപ്പിനെ വിമർശിച്ച് പാർട്ടിപ്പത്രം
Sunday, April 11, 2021 2:16 AM IST
കണ്ണൂര്‍: പാനൂര്‍ പുല്ലൂക്കരയില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തിൽ ആഭ്യന്തരവകുപ്പും പാർട്ടിയും രണ്ടു തട്ടിൽ. പോലീസ് പ്രതിചേർത്ത പൂല്ലൂക്കര ഓച്ചിറക്കൽ പീടികയ്ക്കു സമീപം കൂലോത്ത് രതീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പാർട്ടിപ്പത്രം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഭ്യന്തരവകുപ്പിനെ വിമർശിച്ച് രംഗത്തെത്തിയത്.

പോലീസ് അന്യായമായി പ്രതിചേർത്തതിൽ മനംനൊന്ത് രതീഷ് ആത്മഹത്യചെയ്തുവെന്നാണ് പാർട്ടിപ്പത്രം പറയുന്നത്. പത്രത്തിന്‍റെ വിമർശനം ആഭ്യന്തരവകുപ്പിനോടുള്ള വിമർശനമായി മാറുകയാണ്. സിപിഎം സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറയുമ്പോൾ ലീഗ് നേതൃത്വം നല്‍കിയ ലിസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. ഇത്തരത്തിൽ ലീഗ് പ്രവർത്തകരുടെ നിർദേശാനുസരണമാണ് പോലീസ് പ്രതിപ്പട്ടിക ഉണ്ടാക്കിയതെങ്കിൽ ആഭ്യന്തരവകുപ്പിന്‍റെ വ്യക്തമായ പരാജയമാണെന്നും പാർട്ടിക്കുള്ളിൽ വിമർശനം ഉയരുന്നുണ്ട്.


കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച്‌ പ്രതികരിച്ചിട്ടില്ല. കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. അതേസമയം കൊലപാതകക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തവരും പ്രതിപ്പട്ടികയിലുള്ളവരും സിപിഎമ്മുകാരാണെന്നതു പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.