ജലീൽ രാജിവച്ചത് നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ: രമേശ് ചെന്നിത്തല
ജലീൽ രാജിവച്ചത് നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ: രമേശ് ചെന്നിത്തല
Wednesday, April 14, 2021 12:49 AM IST
തിരുവനന്തപുരം: മറ്റൊരു മാർഗവുമില്ലാതെ വന്നപ്പോഴാണ് കെ.ടി ജലീലിന് മന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്ക്കേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിന്‍റെ രാജികൊണ്ടു മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. അദ്ദേഹം പ്രോസിക്യൂഷനെ നേരിടണം. ലോകായുക്ത നിയമത്തിൽ അതുണ്ട്.

ജലീലിന് സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നതിനും സ്വജനപക്ഷപാതം നടത്തുന്നതിനും ഒത്താശ ചെയ്ത മുഖ്യമന്ത്രിയും ഈ കേസിൽ ജലീലിന്‍റെ കൂട്ടു പ്രതിയാണ്. ഇതിന്‍റെ ഉത്തരവാദിത്തത്തിൽനിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാനാവില്ല. ജലീൽ ധാർമികത പറയുകയാണെങ്കിൽ അത് മുഖ്യമന്ത്രിക്കും ബാധകമല്ലേ.

ജലീലിനും സിപിഎമ്മിനും ഇപ്പോൾ ധാർമികത പറയാൻ ഒരു അർഹതയുമില്ല. ധാർമികതയുണ്ടായിരുന്നെങ്കിൽ ജലീൽ എന്തിനാണ് ഹൈക്കോടതിയിൽ പോയത്. ലോകായുക്ത വിധി വന്നപ്പോൾ തന്നെ രാജി വയ്ക്കാമായിരുന്നല്ലോ. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന് കണ്ടപ്പോഴാണ് രാജിവച്ചത്.


തുടക്കത്തിൽ ജലീലിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച സിപിഎം നേതാക്കൾ പൊതുജനാഭിപ്രായം എതിരാണെന്ന് കണ്ടതോടെയാണ് നിലപാട് മാറ്റിയത്.

ജലീലിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയപ്പോഴാണ് രാജി വയ്ക്കാൻ സി.പി.എം അദ്ദേഹത്തോടാവശ്യപ്പെട്ടത്. തുടക്കം മുതൽ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായി ജലീൽ ചെയ്തു കൂട്ടിയ എല്ലാ കാര്യങ്ങൾക്കും കുടപിടിച്ചു കൊടുത്തത് സിപിഎം ആയിരുന്നു. അദാലത്ത് നടത്തി തോറ്റ കുട്ടികളെ ജയിപ്പിക്കുകയും സർവ്വകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുകയുമൊക്കെ ചെയ്തപ്പോൾ സിപിഎം ആണ് സംരക്ഷണം നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.