ഹൈക്കോടതി വിധി സ്വാഗതാർഹം:മുല്ലപ്പള്ളി
ഹൈക്കോടതി  വിധി സ്വാഗതാർഹം:മുല്ലപ്പള്ളി
Wednesday, April 21, 2021 12:39 AM IST
തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി ജലീൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്ന ലോകായുക്ത വിധി ഹൈക്കോടതി ശരിവച്ച നടപടി സ്വാഗതാർഹമെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രഥമദൃഷ്ട്യാ കഴന്പില്ലെന്നു കണ്ടാണ് ജലീലിന്‍റെ ഹർജി ഫയലിൽ സ്വീകരിക്കാൻ പോലും ഹൈക്കോടതി തയാറാകാതിരുന്നത്. ബന്ധുനിയമനം ശരിയല്ലെന്ന് ഉദ്യോഗസ്ഥതലത്തിൽ തീരുമാനം ഉണ്ടായിട്ടും അതിനെ മറികടന്നാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പുവച്ചത്. മുൻ മന്ത്രി ജലീലിനെപോലെ തന്നെ ബന്ധുനിയമനത്തിൽ ഗുരുതര കുറ്റം ചെയ്തിരിക്കുന്നതു മുഖ്യമന്ത്രിയാണ്. കഴിഞ്ഞ അഞ്ചു വർഷം നടന്ന എല്ലാ പിൻവാതിൽ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ബന്ധുനിയമനം ഉൾപ്പെടെ ഈ സർക്കാരും മുഖ്യമന്ത്രിയും നടത്തിയ എല്ലാ പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും അധികാരത്തിലെത്തിയാൽ യുഡിഎഫ് സർക്കാരിന്‍റെ പ്രഥമ പരിഗണനകളിലൊന്ന് അതിനായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.