മാലിന്യസംസ്കരണം: അമൽജ്യോതിയുടെ സംരംഭത്തിന് അംഗീകാരം
Thursday, April 22, 2021 12:08 AM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് സ്റ്റാർട്ടപ്സ് വാലി വികസിപ്പിച്ച ജീബിൻ എന്ന സംവിധാനത്തിന് ശുചിത്വ മിഷന്റെ അംഗീകാരം.
അടുക്കള മാലിന്യ സംസ്കരണത്തിന് സഹായകരമായ സംരഭത്തിനു പിന്നിൽ ഡോ. സണ്ണിച്ചൻ വി. ജോർജ്, വി.എം. മാത്യു, എം. ശ്രീകുമാർ, രാജീവ് ജോർജ്, ജിജി ളാനിത്തോട്ടം, മഞ്ജുള സുഭാഷ് എന്നിവരാണു പ്രവർത്തിച്ചത്. 90 ശതമാനം സബ്സിഡിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഇതു ലഭിക്കും.
സിലിണ്ടർ ആകൃതിയിൽ മൂന്നു തട്ടുകളായി ക്രമീകരിച്ചിരിക്കുന്ന പ്ലാസ്റ്റിക് കൂടയിലേക്ക് മാലിന്യങ്ങൾ നിക്ഷേപിച്ചാൽ 45 ദിവസത്തിനകം വളമായി മാറും. 87 ലിറ്റർ ശിഷിയുള്ള ജീബിൻ 25 ദിവസം കൊണ്ട് ഒരു തട്ട് നിറയുകയും 45 ദിവസത്തിനുള്ളിൽ ജൈവമാലിന്യങ്ങൾ വളമായി മാറുകയും ചെയ്യും.