വോട്ടെണ്ണല്‍ ദിനത്തിലെ ആള്‍ക്കൂട്ടം: നടപടി ആവശ്യപ്പെട്ട് ഹര്‍ജി
വോട്ടെണ്ണല്‍ ദിനത്തിലെ ആള്‍ക്കൂട്ടം: നടപടി ആവശ്യപ്പെട്ട് ഹര്‍ജി
Thursday, April 22, 2021 12:08 AM IST
കൊച്ചി: തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്ന മേയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം തടയാന്‍ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് 2020 പ്രകാരം നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണ് ഹർജി നല്‍കിയത്. തെരഞ്ഞെടുപ്പു പ്രചാരണ സയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ റാലികളും മറ്റും നടത്തിയതാണ് കേരളത്തില്‍ കോവിഡ് വീണ്ടും രൂക്ഷമാകാന്‍ കാരണമായതെന്നു ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് 2,798 പോസിറ്റീവ് കേസുകളും പോസിറ്റിവിറ്റി നിരക്ക് 5.15 ശതമാനവുമായിരുന്നു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മേയ് രണ്ടിന് രാവിലെ ആറു മുതല്‍ 48 മണിക്കൂര്‍ നേരം നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് ഓര്‍ഡിനന്‍സിലെ സെക്‌ഷന്‍-4 പ്രകാരം വിലക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ പ്രകടനം നടത്തുന്നതു തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.


കോവിഡ് നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ 20നു സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. ഇതു പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച മറ്റു രണ്ടു ഹര്‍ജികള്‍ക്കൊപ്പം നാളെ ഈ ഹർജിയും ഹൈക്കോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.