ജനാധിപത്യമെന്നാൽ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം അടിച്ചേൽപ്പിക്കലല്ല: ഹൈക്കോടതി
ജനാധിപത്യമെന്നാൽ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം അടിച്ചേൽപ്പിക്കലല്ല: ഹൈക്കോടതി
Friday, April 23, 2021 12:23 AM IST
കൊച്ചി: സംസ്ഥാനത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ അധികാരപരിധിക്കു പുറത്തുള്ള വിഷയങ്ങളില്‍ പ്രമേയം പാസാക്കുന്ന രീതി കൂടിവരികയാണെന്നും ഇത് അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ഹൈക്കോടതി. ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷ ഭരണമെന്നു മാത്രമല്ല അര്‍ഥമെന്നും ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം അടിച്ചേല്‍പ്പിക്കലല്ലെന്നും കോടതി വ്യക്തമാക്കി.

ഭൂരിപക്ഷത്തിന്‍റെ തീരുമാനങ്ങളും ആഗ്രഹങ്ങളും എന്തുതന്നെയായാലും ഒരു വ്യക്തിയുടെ മൗലികവും നിയമപരവുമായ അവകാശങ്ങളെ തടയാന്‍ അവയ്ക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു. ഭരണഘടനാപരമായും നിയമപരമായുമുള്ള സ്ഥാപനങ്ങള്‍ അധികാര പരിധിയില്‍ നിന്നു പ്രവര്‍ത്തിക്കുകയാണു വേണ്ടത്.


ഭരണഘടനയുടെയും നിയമങ്ങളുടെയും ചട്ടക്കൂടില്‍ നിന്നുള്ള പ്രവര്‍ത്തനമാണു വേണ്ടതെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ആലപ്പുഴ തൈക്കാട്ടുശേരിയില്‍ പെട്രോള്‍ പമ്പിന് ബില്‍ഡിംഗ് പെര്‍മിറ്റ് നിഷേധിച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നടപടി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എന്‍. നഗരേഷിന്‍റെ വിമര്‍ശനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.