കോവിഡ്: റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സഹായിക്കാൻ അധ്യാപകര്‍
കോവിഡ്: റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സഹായിക്കാൻ അധ്യാപകര്‍
Friday, April 23, 2021 1:06 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ റാപ്പിഡ് റസ്പോണ്‍സ് ടീമിനെ സഹായിക്കാനായി അധ്യാപകരെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്നവരുമായുള്ള സന്പർക്ക പട്ടിക കൃത്യമായി രേഖപ്പെടുത്തുകയും അതിൽ ഉൾപ്പെടുന്നവരെ ഐസൊലേറ്റ് ചെയ്യുകയും വേണം എന്ന് ആവർത്തിച്ച് നിർദേശിച്ചിട്ടുണ്ട്.

പിഎച്ച്സികളുടെ നേതൃത്തിൽ തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ ഇതിനായി ദ്രുതകർമ സംഘം പ്രവർത്തിക്കുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ചാണ് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സഹായിക്കാൻ അധ്യാപകരെ നിയോഗിച്ചത്. മുനിസിപ്പൽ ഡിവിഷനുകളിൽ രണ്ടും പഞ്ചായത്ത് വാർഡിൽ ഒന്നും അധ്യാപകർ വീതം ഈ ജോലിയിൽ ഏർപ്പെടും.

രോഗികൾ ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ രണ്ടു സെക്ടറുകളായി തിരിച്ച് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസുകൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കോട്ടയം ജില്ലയിൽഏറെപ്പേർക്കും കുടുംബത്തിൽനിന്നുതന്നെയോ ചടങ്ങുകളിൽ പങ്കെടുത്തതിനെത്തുടർന്നോ ആണ് കോവിഡ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള എട്ടു ക്ലസ്റ്ററുകളിൽ നാലിലും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവർക്കോ അവരുമായി സന്പർക്കം പുലർത്തിയവർക്കോ ആണ് രോഗം ബാധിച്ചത്.


പ്രതിദിന രോഗസ്ഥിരീകരണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും എറണാകുളത്ത് കുത്തനെ ഉയർന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കും. കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ ഫലപ്രദമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തും. ജില്ലയിൽ നിലവിൽ 551 കണ്ടെയ്ൻമെന്‍റ് സോണുകളാണുള്ളത്. നാല് പഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ൻമെന്‍റ് സോണുകളാണ്.

കണ്ടെയ്ൻമെന്‍റ് സോണുകളിൽ പുറത്തുനിന്ന് ജോലിക്കെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലി ചെയ്യുന്നുവെന്ന് തൊഴിലുടമ ഉറപ്പാക്കണം. വ്യവസായ സ്ഥാപനങ്ങളിൽ തന്നെ തൊഴിലാളികൾക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പോലീസ് പരിശോധന കർശനമാക്കും.

അതിഥി തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതിന് ചിലർ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരേയും കർശന നടപടിയുണ്ടാകും. അതിഥി തൊഴിലാളികളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനായി വിവിധ ഭാഷകൾ സംസാരിക്കുന്ന സംഘത്തെ ഉൾപ്പെടുത്തി ലേബർ ഓഫീസറുടെ നേതൃത്വത്തിൽ കണ്‍ട്രോൾ റൂം എറണാകുളം ജില്ലയിൽ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.