വലിയ മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണറും മുഖ്യമന്ത്രിയും സഭാ മേലധ്യക്ഷന്മാരും
വലിയ മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണറും മുഖ്യമന്ത്രിയും സഭാ മേലധ്യക്ഷന്മാരും
Friday, May 7, 2021 1:25 AM IST
തിരുവല്ല: കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ അലക്സാണ്ടർ മാർത്തോമ്മ ഓഡിറ്റോറിയത്തിലും സെന്‍റ് തോമസ് ദേവാലയ അങ്കണത്തിലും എത്തിയതു പതിനായിരങ്ങൾ.

സീറോ മലങ്കര ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാർത്തോമ്മാ സഭയിലെ എപ്പിസ്കോപ്പമാരായ യുയാക്കിം മാർ കൂറിലോസ്, തോമസ് മാർ തിമോത്തിയോസ്, ജോസഫ് മാർ ബർണബാസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ്, മലങ്കര കത്തോലിക്കാസഭ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ്, മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്, മാർ ഔഗേൻ കുര്യാക്കോസ് (കൽദായ), സിറിൽ മാർ ബസേലിയോസ് (തൊഴിയൂർ), കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് (ക്നാനായ), കുര്യാക്കോസ് മാർ തെയോഫിലോസ് (യാക്കോബായ), ഉമ്മൻ ജോർജ് (സിഎസ്ഐ) എന്നീ ബിഷപ്പുമാർ വിടവാങ്ങൽ ശുശ്രൂഷയ്ക്കു സഹകാർമികരായി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ , സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം സമൂഹത്തിന്‍റെ നാനാതുറകളിൽപെട്ടവരും വലിയ മെത്രാപ്പോലീത്തയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി.

പൊതുദർശന ഹാളിൽതന്നെ താത്കാലിക മദ്ബഹാ ഒരുക്കിയാണ് കബറടക്ക ശുശ്രൂഷകൾ പൂർത്തീകരിച്ചത്. വലിയ മെത്രാപ്പോലീത്തയുടെ മൃതശരീരം ദേവാലയത്തോടും മദ്ബഹായോടും വിടചൊല്ലുന്ന പ്രാർഥനകൾ നടത്തി. വിശ്വാസികൾക്കും വൈദികർക്കും ദേശവാസികൾക്കുമെല്ലാം സമാധാനം ആശംസിച്ച് വലിയ ഇടയനെ യാത്രയാക്കുന്ന പ്രാർഥനകൾ നിറകണ്ണുകളോടെയാണ് കാർമികർ ഏറ്റുചൊല്ലിയത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് സഭയുടെ മുഖ്യചുമതലക്കാരും കൗണ്‍സിൽ അംഗങ്ങളും അല്മായ പ്രതിനിധികളും മാത്രം പങ്കെടുത്ത വിലാപയാത്ര ക്രമീകൃതമായി നടത്തപ്പെട്ടു. എസ്‌സി സെമിനാരി സ്കൂൾ വളപ്പിലൂടെ സെന്‍റ് തോമസ് ദേവാലയത്തോടു ചേർന്ന കബറിങ്കൽ എത്തി സമാപന ശുശ്രൂഷ നിർവഹിച്ചു.

പദ്മഭൂഷണ്‍ ബഹുമതി നേടിയിരുന്ന മാർ ക്രിസോസ്റ്റം സഫ്രഗൻ മെത്രാപ്പോലീത്തയ്ക്കു സംസ്ഥാന പോലീസ് രണ്ടിടങ്ങളിലായി ഗാർഡ് ഓഫ് ഓണർ നൽകി. കബറടക്ക ശുശ്രൂഷയുടെ അവസാനഘട്ടത്തിലും കബറിനരികിലുമായാണ് നാടിന്‍റെ ബഹുമതികളുടെ ഭാഗമായി പോലീസ് ആദരം അർപ്പിച്ചത്. പ്രാർഥനകൾ പൂർത്തിയാക്കി മുഖം മൂടി തൈലം ഒഴിച്ച് മൃതശരീരം കബറിലേക്ക് ഇറക്കി മാർത്തോമ്മ മെത്രാപ്പോലീത്ത സമാപന പ്രാർഥന നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, രാഹുൽഗാന്ധി എംപി, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുടെ സന്ദേശങ്ങളും വായിച്ചു.

കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, കെ. രാജു, മുൻമന്ത്രിമാരായ പി.ജെ. ജോസഫ്, ഷിബു ബേബി ജോൺ, എസ്. ശർമ, എംപിമാരായ കെ. മുരളീധരൻ, തോമസ് ചാഴികാടൻ, ബെന്നി ബഹനാൻ, ആന്‍റോ ആന്‍റണി, ബിനോയ് വിശ്വം, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, മുൻ എംപിമാരായ കെ.സി.വേണുഗോപാൽ, പന്ന്യൻ രവീന്ദ്രൻ, പി.കെ. കൃഷ്ണദാസ്, നിയുക്ത എംഎൽഎമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, സജി ചെറിയാൻ, മാത്യു ടി.തോമസ്. വീണാ ജോർജ്, പ്രമോദ് നാരായണ്‍, ജോബ് മൈക്കിൾ, പി.സി. വിഷ്ണുനാഥ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, തിരുവല്ല നഗരസഭ ചെയർപേഴ്സണ്‍ ബിന്ദു ജയകുമാർ തുടങ്ങിയവരും ഇന്നലെ അന്തിമോപചാരം അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.