അടച്ചിടൽ ഇന്നു മുതൽ ; നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കി
അടച്ചിടൽ ഇന്നു മുതൽ ; നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കി
Saturday, May 8, 2021 1:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ലോക്ക്ഡൗണ്‍ നിലവിൽ വരുന്ന സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങൾക്കു യാത്ര ചെയ്യാൻ പോലീസ് പാസ് നിർബന്ധമാക്കി സർക്കാർ. പാസില്ലാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അവശ്യസർവീസുകാർക്കു സഞ്ചരിക്കാൻ തിരിച്ചറിയൽ കാർഡ് മതി. മറ്റുള്ളവർക്ക് കേരള പോലീസിന്‍റെ വെബ്സൈറ്റ് വഴി പാസിന് അപേക്ഷിക്കാം. ആവശ്യമായ ജില്ലയും പോലീസ് സ്റ്റേഷനും ക്ലിക്ക് ചെയ്തു നൽകിയാൽ അത്യാവശ്യക്കാർക്കു പാസ് ലഭിക്കും.

വാട്സ്ആപ് നന്പരുള്ളവർക്ക് ഇതുവഴിയും അല്ലാത്തവർക്ക് എസ്എംഎസ് വഴിയും പാസ് ലഭ്യമാക്കുമെന്നു പോലീസ് അറിയിച്ചു. തിരിച്ചറിയൽ കാർഡില്ലാത്ത അവശ്യസർവീസുകാർക്കും പാസ് അനുവദിക്കും.

കൂടുതൽ സൗകര്യപ്രദമായ ഓണ്‍ലൈൻ സൗകര്യം ഇന്നു നിലവിൽ വരുമെന്നും പോലീസ് ആസ്ഥാനത്തു നിന്ന് അറിയിച്ചു. ജില്ല വിട്ടുള്ള യാത്രകൾ നടത്താൻ പ്രത്യേക പാസ് ആവശ്യമില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗം, രോഗികളെ സന്ദർശിക്കൽ തുടങ്ങിയ മറ്റ് ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾക്കായി ജില്ല വിട്ടു യാത്ര ചെയ്യാം. സത്യവാങ്‌മൂലം കരുതണം. ഒപ്പം തിരിച്ചറിയൽ കാർഡ്, വിവാഹ ക്ഷണക്കത്ത് എന്നിവയും കരുതണം.

വിവാഹം, മരണം തുടങ്ങിയ കർമങ്ങൾക്കു നേതൃത്വം നൽകുന്ന പുരോഹിതർക്കും സഞ്ചരിക്കാം.

ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് 25,000 പോലീസുകാരെയാണു നിയോഗിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി അറിയിച്ചു.

• ഹോട്ടലുകളിൽ ഭക്ഷണം പാഴ്സലായി നൽകുന്നതിനു തടസമില്ല. പാഴ്സൽ നൽകാനായി ഹോട്ടലുകൾ തുറക്കാം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്യൂണിറ്റി കിച്ചണ്‍ തുറക്കും. ജനകീയ ഹോട്ടലുകളും ഉണ്ടാകും.

• ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോക്ക്ഡൗണ്‍ ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം ഇടപാടു നടത്തണം.

• ലോക്ക്ഡൗണ്‍ സമയത്ത് ചിട്ടി, കടം എന്നിവയുടെ കുടിശിക പിരിക്കാൻ വീടുകളിൽ പോകരുത്.

• അയൽവീടുകളുമായി സന്പർക്കം പുലർത്തുന്പോൾ ഡബിൾ മാസ്ക് നിർബന്ധമാക്കുക.


• അയൽ സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനു സാധിച്ചില്ലെങ്കിൽ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണം.

• പുറത്തു പോകുന്നവർ തിരികെ വരുന്പോൾ കുട്ടികളുമായി അടുത്തിടപഴകരുത്.

• ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പ് ഉപയോഗിച്ചു കഴുകണം.

• അതിഥിത്തൊഴിലാളികൾക്ക് നിർമാണസ്ഥലത്തുതന്നെ താമസ സൗകര്യവും ഭക്ഷണവും ഒരുക്കണം. അതിനു പറ്റിയില്ലെങ്കിൽ ഉടമയോ കരാറുകാരനോ വാഹനസൗകര്യം ഒരുക്കണം.

• ഓക്സിജൻ അളവു പരിശോധിക്കാനുള്ള പൾസ് ഓക്സിമീറ്ററുകൾ വില കൂട്ടി വിൽക്കുന്നവർക്കെതിരേ കടുത്ത നിയമ നടപടി സ്വീകരിക്കും.

• ജീവൻരക്ഷാ ഔഷധങ്ങൾ ഹൈവേ പോലീസ് എത്തിച്ചു നൽകും. ഫയർഫോഴ്സുമായി ബന്ധപ്പെട്ടാണു നടപടി.

• മത്സ്യവിപണന കേന്ദ്രങ്ങളിൽ ആൾക്കൂട്ടം പാടില്ല. പച്ചക്കറി, പഴക്കടകൾ 50 ശതമാനം വീതം തുറക്കാൻ അനുവദിക്കും.


സൗജന്യ കിറ്റ് ഈ മാസവും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെയും ലോക്ക്ഡൗണിന്‍റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകൾ അടുത്തയാഴ്ച കൊടുത്തു തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതിഥി തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും.


പോലീസ് പാസ് ഓണ്‍ലൈൻ സംവിധാനം വൈകുന്നേരത്തോടെ

തിരുവനന്തപുരം: അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ലോക്ക് ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഇവർക്ക് പ്രത്യേകം പോലീസ് പാസിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാർക്കും കൂലിപ്പണിക്കാർക്കും തൊഴിലാളികൾക്കും സ്വയം തയാറാക്കിയ സാക്ഷ്യപത്രവുമായി യാത്ര ചെയ്യാം.

പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈൻ സംവിധാനം ഇന്നു വൈകുന്നേരം നിലവിൽ വരും. അടിയന്തരമായി പാസ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷിക്കാം. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.