തടവുകാരെ ‘വെള്ളം കുടിപ്പിച്ച് ‘ഋഷിരാജ് സിംഗ്
തടവുകാരെ ‘വെള്ളം കുടിപ്പിച്ച് ‘ഋഷിരാജ് സിംഗ്
Tuesday, May 11, 2021 12:40 AM IST
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് ദിവസവും കുറഞ്ഞത് രണ്ടു ലിറ്റര്‍ കുടിവെള്ളം നല്‍കുന്നത് ഉറപ്പുവരുത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്‍റെ ഉത്തരവ്. രോഗവ്യാപനം തടയുന്നതിനായി പുറത്തിറക്കിയ 16 നിര്‍ദേശങ്ങളിലാണ് രണ്ടു ലിറ്റര്‍ കുടിവെള്ളം ഉറപ്പുവരുത്തണമെന്നുള്ളത്. ദക്ഷിണ, മധ്യമേഖല, ഉത്തരമേഖലാ ഡിഐജിമാര്‍ക്കും ജയില്‍ സൂപ്രണ്ടുമാര്‍ക്കും ഉത്തരവ് ഇതിനകം കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡിജിപിയുടെ അധ്യക്ഷതയില്‍ ജയില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സാമൂഹികസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് ആഷീല്‍ സുപ്രധാനമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങളുള്‍പ്പെടുത്തിയാണ് ഋഷിരാജ് സിംഗ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോവിഡ് പോസിറ്റീവായ തടവുകാര്‍ക്ക് സമീകൃതാഹാരവും നല്‍കണമെന്ന് ഡിജിപിയുടെ ഉത്തരവിലുണ്ട്.

അതേസമയം തടവുകാര്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശിച്ചു. അവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ആളകലം പാലിച്ച് വ്യത്യസ്ത സമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കണം.


പത്രം, ഫോണ്‍ പോലുള്ളവ തടവുകാര്‍ ഉപയോഗിക്കുമ്പോള്‍ ഓരോ തവണയും അണുവിമുക്തം ആക്കിയ ശേഷം മാത്രമേ മറ്റുള്ള തടവുകാര്‍ ഉപയോഗിക്കുവാന്‍ പാടുള്ളൂ. സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കാന്‍ പാകത്തില്‍ ഫോണ്‍ റിസീവറിന്‍റെ ഇയര്‍ , മൗത്ത് പീസുകളില്‍ പേപ്പര്‍ ഒട്ടിക്കണം.

തടവുകാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ 45 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.

ജയിലുകളില്‍ തടവുകാരുടെ പനി നോക്കുന്നതിന് വേണ്ടിയുള്ള തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിജന്‍ ലെവൽ നോക്കുന്നതിനുള്ള പള്‍സ് ഓക്‌സീമറ്റീര്‍ എന്നിവ ഓരോ ജയിലിലേയും ആവശ്യാനുസരണം ലഭ്യമാക്കേണ്ടതും ഫലപ്രദമായി ജീവനക്കാര്‍ മുന്‍കൈയെടുത്ത് ഉപയോഗിക്കേണ്ടതുമാണ്. എല്ലാ ജയില്‍ സ്ഥാപന മേധാവികളുടേയും ഓഫീസ് ഉള്‍പ്പെടെയുള്ള എല്ലാ മുറികളുടേയും വാതിലുകളും ജനാലകളും തുറന്നു വായുസഞ്ചാരം ഉറപ്പുവരുത്തണം. തടവുകാര്‍ക്ക് ഉപയോഗിക്കാന്‍ ആറ് തുണി മാസ്‌കുകള്‍ സൂപ്രണ്ടുമാര്‍ നല്‍കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.

കെ. ഷിന്‍റുലാല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.