താത്കാലിക വെന്‍റിലേറ്റർ നിർമിച്ച് ഷിനോജ്
താത്കാലിക വെന്‍റിലേറ്റർ നിർമിച്ച് ഷിനോജ്
Tuesday, May 11, 2021 12:40 AM IST
മുണ്ടക്കയം: വെന്‍റിലേറ്ററിന്‍റെ അഭാവം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനു താത്കാലിക പരിഹാരമായി ചുരുങ്ങിയ ചെലവിൽ വെന്‍ററിലേറ്റർ നിർമിച്ചിരിക്കുകയാണു മുണ്ടക്കയം പുത്തൻപുരയ്ക്കൽ ഷിനോജ് പ്രസന്നൻ (ഹരി ). വീടുകളിലും വാഹനങ്ങളിലും ഉപയോഗിക്കാവുന്ന ഈ വെൻറിലേറ്റർ നിർമിച്ചതിനു 2000 രൂപയാണു ചെലവായത്.

ഒരു പലക കഷണം, അരമീറ്ററിൽ താഴെ നീളമുള്ള രണ്ടു പിവിസി പൈപ്പ്, വാഹനങ്ങളിലെ വൈപ്പർ മോട്ടോർ, 12 വോൾട്ട് റെഗുലേറ്റർ, ഒരു ആംബു ബാഗ്, വാഷിംഗ് മെഷീനിലേക്ക് വെള്ളം കണക്ട് ചെയ്യുന്ന ചുരുളൻ പൈപ്പ് എന്നിവയുണ്ടങ്കിൽ വെന്‍റിലേറ്റർ നിർമിക്കാം.

അഞ്ച് മാസം മുന്പ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൃത്രിമ ശ്വാസം നൽകി രോഗിയെ കൊണ്ടു പോകുന്ന കാഴ്ചയാണ് ഹരി വെന്‍റിലേറ്റർ നിർമിക്കുന്നതിനെക്കുറിച്ചു ചിന്തിപ്പിച്ചത്. ഇതോടെ ഇൻവേർട്ടർ വില്പന സ്ഥാപന ഉടമ കൂടിയായ ഹരി വെൻറിലേറ്റർ നിർമാണം പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. നിർമാണം പൂർത്തിയായപ്പോൾ അടുപ്പമുള്ള ഡോക്ടർമാരെ കാണിച്ചതോടെ ഉപയോഗപ്രദമെന്ന മറുപടിയാണ് ലഭിച്ചത്. വീട്ടിൽ കരുതാൻ മാത്രമല്ല, വാഹനങ്ങളിൽ മൊബൈൽ ഫോണ്‍ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന ചാർജിംഗ് അഡാപ്റ്റർ കണക്ട് ചെയ്തും ഉപയോഗിക്കാൻ കഴിയും.


തങ്ങളുടെ കാറിലോ മറ്റു വാഹനങ്ങളിലോ കണക്ട് ചെയ്താൽ ശ്വാസം ലഭിക്കാൻ ബുദ്ധിമുട്ടുന്ന രോഗിയെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാനും ഉപകാരപ്രദമാകുമെന്നും ഹരി പറയുന്നു. പ്രീഡിഗ്രിക്കുശേഷം ഐടിഐ പഠനവും വീഡിയോ ഇലക്ട്രോണിക്സ് കോഴ്സുമാണ് ഹരി അഭ്യസിച്ചത്. ഭാര്യ: സ്വപ്ന, മക്കളായ മാധവൻ, ശ്രീഹരി എന്നിവർ പ്രോത്സാഹനവുമായി
ഒപ്പമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.