കോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികള്‍ ഇന്‍റലിജന്‍സ് വലയത്തില്‍
കോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികള്‍  ഇന്‍റലിജന്‍സ് വലയത്തില്‍
Wednesday, May 12, 2021 1:24 AM IST
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും. സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നുണ്ടോയെന്നാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. ഈടാക്കുന്ന നിരക്കുകള്‍ ആശുപത്രി വെബ്‌സൈറ്റുകളിലും ആശുപത്രിയിലും പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം പൂര്‍ണമായും നടപ്പാക്കുന്നുണ്ടോയെന്നും ഇന്‍റലിജന്‍സ് പരിശോധിച്ചു സർക്കാരിനു റിപ്പോർട്ട് നല്കും.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ , കോഴിക്കോട് റേഞ്ചുകളിലെ എസ്പിമാരുടെ മേല്‍നോട്ടത്തില്‍ 17 ഡിറ്റാച്ച്‌മെന്‍റുകളിലുള്ള ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ റേഞ്ചിന് കീഴിലുമുള്ള കോവിഡ് ആശുപത്രികളുടെ പട്ടിക തയാറാക്കി അന്വേഷണം ആരംഭിച്ചതായി ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

എല്ലാ സ്വകാര്യ ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടോയെന്നും ഇന്‍റലിജന്‍സ് അന്വേഷിക്കും. രോഗികളുടെ സാമ്പത്തികസ്ഥിതി അടിസ്ഥാനമാക്കി മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രീതിയും പലയിടത്തുമുണ്ടായിരുന്നു. ഇത്തരത്തില്‍ ചികിത്സ നിഷേധിക്കുന്നതും പരിശോധിക്കും. സര്‍ക്കാര്‍ നിരക്കില്‍ കൂടുതല്‍ ഈടാക്കിയാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നടപടി സ്വീകരിക്കാം. പത്തിരട്ടി പിഴയാണ് ഈടാക്കാന്‍ നിര്‍ദേശിച്ചത്. ഇതിനു പുറമേ പിപിഇ കിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌ക്, പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മറ്റു അനുബന്ധവസ്തുക്കള്‍ എന്നിവയ്ക്ക് അമിത തുക ഈടാക്കിയാല്‍ ജില്ലാ കളക്ടറും നടപടി സ്വീകരിക്കും.



24 മണിക്കൂറും പരാതി നല്‍കാം; പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും

കോഴിക്കോട്: സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ സ്വകാര്യ ആശുപത്രി ഈടാക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. പരാതി ലഭിച്ചാല്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇതു സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പരിശോധനയും പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടിവരുന്ന അവസ്ഥയില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ മിന്നല്‍പരിശോധന നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.

ചികിത്സ നിഷേധിക്കുകയോ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കുകയോ ചെയ്താല്‍ വിവരം അറിയിക്കണമെന്നും രേഖകള്‍ സഹിതം ഹാജരാക്കണമെന്നും ജില്ലാ മെഡിക്കല്‍ഓഫീസര്‍മാര്‍ അറിയിച്ചു. 24 മണിക്കൂറും ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.