തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവു കണ്ടു തുടങ്ങി. രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തശേഷം തുടർച്ചയായ 39 ദിവസത്തിനു ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 20,000ത്തിൽ താഴെയെത്തി. ഇന്നലെ സംസ്ഥാനത്ത് 19,894 പേർക്കു കോവിഡ്-19 സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏപ്രിൽ 21 മുതലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 20,000 കടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. 15.97 %. എന്നാൽ, മരണസംഖ്യയിൽ കുറവില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മൂലമുള്ള ആകെ മരണം 8,641 ആയി ഉയർന്നു.
ഇന്നലെ മലപ്പുറം ജില്ലയിലാണ് ഏറ്റവും ഉയർന്ന കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 3015 പേർക്ക്. ഇന്നലെ സ്ഥിരീകരിക്കപ്പെട്ടവരിൽ 156 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്.
84 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.18,571 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 1083 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ചികിത്സയിലായിരുന്ന 29,013 പേർ ഇന്നലെ രോഗമുക്തി നേടി. 2,23,727 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,19,417 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 7,80,842 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 38,575 പേർ ആശുപത്രികളിലുമാണ്.എട്ട് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ യും ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയിട്ടില്ല.
ആകെ 887 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.