കംപാര്‍ട്ട്‌മെന്‍റുകളില്‍ അപായ ബട്ടണ്‍; റെയില്‍വേയുടെ നിലപാടു തേടി ഹൈക്കോടതി
കംപാര്‍ട്ട്‌മെന്‍റുകളില്‍ അപായ ബട്ടണ്‍; റെയില്‍വേയുടെ നിലപാടു തേടി ഹൈക്കോടതി
Saturday, June 12, 2021 1:17 AM IST
കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി കംപാര്‍ട്ട്‌മെന്‍റുകളില്‍ അപായ ബട്ടണ്‍ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ റെയില്‍വേയുടെ നിലപാട് തേടിയ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഈ ഹര്‍ജി ജൂലൈ 13ലേക്ക് മാറ്റി.

ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് സിയാദ് റഹ്മാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ ആര്‍. ലീലയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്‍റില്‍ ഏപ്രില്‍ 28ന് യാത്രക്കാരിക്കു നേരെയുണ്ടായ അക്രമത്തെത്തുടര്‍ന്നാണ് സ്വമേധയാ വിഷയം പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ സ്റ്റേറ്റ്‌മെന്‍റ് നല്‍കാന്‍ നാലാഴ്ച സമയം വേണമെന്ന് റെയില്‍വേയുടെ അഭിഭാഷകന്‍ അറിയിച്ചു. സീനിയര്‍ അഭിഭാഷകന്‍ ഹാജരാകേണ്ടതുണ്ടെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.

2012ല്‍ ട്രെയിന്‍ യാത്രക്കിടെയുള്ള ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ 200 പേരെ നിയമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിനു നല്‍കിയെങ്കിലും ഒമ്പതു വര്‍ഷം കഴിഞ്ഞിട്ടും ഇതിനു അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനു പുറമെ റെയില്‍വെ പോലീസുമുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കാന്‍ ഗവ. റെയില്‍വേ പോലീസിനാണ് അധികാരം. സംസ്ഥാന സര്‍ക്കാരിനാണ് ഇവരുടെ ചുമതല. ഇതിലേക്ക് 200 പേരെ നിയമിക്കാനുള്ള ശിപാര്‍ശയാണ് തീരുമാനമാകാതെ കിടക്കുന്നത്.


അതേസമയം, ട്രെയിനില്‍ സുരക്ഷ ഒരുക്കാനുള്ള ഉത്തരവാദിത്വം റെയില്‍വേ ബോര്‍ഡിനാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

നിര്‍ഭയ സംഭവത്തിനുശേഷം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ ചട്ടഭേദഗതി കൊണ്ടുവന്നതു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കംപാര്‍ട്ട്‌മെന്‍റുകളില്‍ അടിയന്തര ഘട്ടത്തില്‍ സഹായം തേടാനുള്ള അപായ ബട്ടണ്‍ സ്ഥാപിക്കുന്നതടക്കമുള്ള ശിപാര്‍ശ 2018ല്‍ റെയില്‍വേയുടെ മുന്നിലെത്തിയിരുന്നെന്നും പറഞ്ഞു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.