സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വാക്സിൻ നൽകും
സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വാക്സിൻ നൽകും
Saturday, June 12, 2021 1:46 AM IST
തിരുവനന്തപുരം: മന്ത്രിമാരുടെ സ്റ്റാഫ് ഉൾപ്പെടെ സെക്രട്ടേറിയറ്റിലെ മുഴുവൻ ജീവനക്കാർക്കും അടിയന്തരമായി കോവിഡ് വാക്സിൻ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ മാസം 16നു ശേഷം സെക്രട്ടേറിയറ്റിൽ കൂടുതൽ ജീവനക്കാർ എത്തേണ്ടിവരും. 16 വരെയാണ് ലോക്ഡൗണ്‍.

കോവിഡ് ഭീഷണിയിൽനിന്നു കേരളം മെല്ലെ മോചിതമാകുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിലും കുറവുണ്ട്. ആശുപത്രികളിലെ തിരക്കും കുറയുന്നുണ്ട്. രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുന്പോൾ മരണനിരക്കും കുറച്ചു നിർത്താനായി.


പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പുതിയ കേസുകൾ വർധിച്ച നിലയിൽ തുടരുകയാണ്. പോസിറ്റിവിറ്റി നിരക്ക് ചെറിയ തോതിൽ മാത്രമേ കുറയുന്നുള്ളൂ. എത്രയും പെട്ടെന്ന് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടത്തും.

കൂടുതൽ രോഗികളുള്ള തദ്ദേശസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി തുടരും. പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.