തിരുവനന്തപുരം: ലോകത്തെ മികച്ച സർവകലാശാലകളുമായും ഗവേഷണസ്ഥാപനങ്ങളുമായും അക്കാദമിക ഗവേഷണ ബന്ധങ്ങൾ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും അഫിലിയേറ്റഡ് കോളജുകളെ സജ്ജമാക്കണമെന്നു സാങ്കേതിക സർവകലാശാല ബോർഡ് ഓഫ് ഗവേണൻസ് യോഗം തീരുമാനിച്ചു. ലോക റാങ്കിംഗിൽ മുന്നിൽ നിൽക്കുന്ന ദേശീയ, രാജ്യാന്തര യൂണിവേഴ്സിറ്റികളുമായി ചേർന്നു ട്വിന്നിംഗ് പ്രോഗ്രാം ഉൾപ്പെടെയുള്ള അക്കാദമിക ഗവേഷണ സഹവർത്തിത്വത്തിന് ബോർഡ് ഓഫ് ഗവേണൻസ് തത്വത്തിൽ അംഗീകാരം നല്കി. സർവകലാശാല അക്കാദമിക് സമിതിയിൽ ഇതുസംബന്ധിച്ച വിശദമായ രൂപരേഖ അടിയന്തരമായി സമർപ്പിക്കുവാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി.
പ്രിൻസിപ്പൽമാരായ ഡോ. സി. സതീഷ് കുമാർ (ഗവ.എൻജിനിയറിംഗ് കോളജ്, ഇടുക്കി), ഡോ. ടി.എ. ഷാഹുൽ ഹമീദ് (ടി.കെ.എം. എൻജിനിയറിംഗ് , കൊല്ലം), ഡോ. ടി.ടി. സുനിൽ (ഐഎച്ച്ആർഡി കോളജ്, ആറ്റിങ്ങൽ), ഡോ.എസ്.ഷീല (മോഹൻദാസ് കോളജ്, തിരുവനന്തപുരം) അധ്യാപകരായ ഡോ.പി.വി. മോഹൻദാസ് (ഗവ.എൻജിനിയറിംഗ് കോളജ്, തൃശൂർ), ഡോ. സുരേഖ മറിയം വർഗീസ് (എം.എ.കോളജ്, കോതമംഗലം), ഡോ.ടി.എം.ലിബീഷ് (എസ്സിടി, തിരുവനന്തപുരം), ഡോ.ഐ. റഹ്മത്തുന്നിസ (എംഇഎസ്, കുറ്റിപ്പുറം) എന്നിവരെ അക്കാഡമിക് കൗൺസിലിലേക്ക് അധ്യാപക മണ്ഡലത്തിൽ നിന്നു തിരഞ്ഞെടുത്തു.
ഡോ. എസ്. എ. ബിനൂഷ് (ഗവ.എൻജിനിയറിംഗ് കോളജ്, തിരുവനന്തപുരം), ഡോ. പി. ജയപ്രകാശ് (ഗവ.എൻജിനിയറിംഗ് കോളജ്, കണ്ണൂർ), ഡോ.വി.ഐ. താജുദീൻ അഹമ്മദ് (ഗവ.എൻജിനിയറിംഗ് കോളജ്, തൃശൂർ), ഡോ. പി.ആർ.സുരേഷ് (എൻഎസ്എസ് എൻജി.കോളജ്, പാലക്കാട്), ഡോ. ജിൻസ കുരുവിള (എംഎ കോളജ്, കോതമംഗലം), ഡോ. ഇന്ദു പി. നായർ (കോളജ് ഓഫ് എൻജിനിയറിംഗ് , കിടങ്ങൂർ) എന്നിവരെ ഗവേഷണ കൗൺസിലിലേക്കും തെരഞ്ഞെടുത്തു.
സർവകലാശാല ജീവനക്കാർക്ക് ഇതര യൂണിവേഴ്സിറ്റികളിലേക്ക് ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ അനുവദിക്കുവാനുള്ള ചട്ട ഭേദഗതിക്കും അംഗീകാരം നൽകി.
വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിഎസ്എസ്സി ഡയറക്ടർ ഡോ.എസ്.സോമനാഥ്, ഐഐഎസ്എസ്ടി ഡയറക്ടർ ഡോ. വി.കെ.ദഡ്വാൾ, ഐഐഎസ്ഇആർ ഡയറക്ടർ ഡോ.ജെ.എൻ.മൂർത്തി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, മുൻ എംപി. ഡോ. പി.കെ. ബിജു, വ്യവസായ പ്രമുഖനായ ഡോ.പി.എം. മുഹമ്മദ് അലി, കാലിക്കട്ട് സർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ്, ഡോ.ലിജി ഫിലിപ്പ് (ചെന്നൈ ഐഐടി), ഡോ. എസ്.എം. സമീർ (കാലിക്കട്ട് എൻഐടി) തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.