കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്ക് അഞ്ചു വർഷത്തിനിടെ നഷ്ടപരിഹാരം നല്കിയത് 12 കോടി
Sunday, June 13, 2021 1:00 AM IST
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളെ അതിജീവിച്ചവര്‍ക്കും വിധേയരായവര്‍ക്കും സര്‍ക്കാരിന്‍റെ കരുതല്‍. അഞ്ചു വര്‍ഷത്തിനിടെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം 12,91,38,042 രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തിനകത്തു നടന്ന കുറ്റകൃത്യങ്ങളിലെ ഇരകളായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്കും ആശ്രിതര്‍ക്കുമാണു നഷ്ടപരിഹാരം അനുവദിച്ചത്.

ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം നല്‍കിയത് പോക്‌സോ കേസിലെ ഇരകള്‍ക്കും ആശ്രിതര്‍ക്കുമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 6,31,80,000 രൂപയാണ് നല്‍കിയത്. 2016-17 ല്‍ 1,09,22,000 ഉം 2017-18 വര്‍ഷത്തില്‍ 1,53,30,00 ഉം തൊട്ടടുത്ത വര്‍ഷം 1,14,05,000 രൂപയും 2019-20 -ല്‍ 1,91,85,000 ഉം 2020-21 ല്‍ 2,01,35,000 രൂപയുമാണ് അനുവദിച്ചത്. മാനഭംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകള്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ 90,45,000 രൂപയായിരുന്നു അനുവദിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ 2016-17, 2017-18 കാലഘട്ടത്തില്‍ 3,00,000 രൂപ വീതമായിരുന്നു നല്‍കിയത്. 2018-19 ല്‍ 6,50,000 ഉം 2019-20 ല്‍ 19,50,000 ഉം 2020-21 ല്‍ 58,45,000 ആയി ഉയര്‍ന്നു.


ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട് 20,00,000 രൂപയാണ് ഇരകള്‍ക്കും ആശ്രിതര്‍ക്കുമാണു ലഭിച്ചത്. ആദ്യവര്‍ഷം 6,00,000 ഉം തൊട്ടടുത്ത വര്‍ഷം 7,00,000 രൂപയും 2018-19 ലും 2020-21 ലും 2,00,000 രൂപ വീതവുമാണ് അനുവദിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ട് 1,48,63,042 രൂപയും അനുവദിച്ചിട്ടുണ്ട്.

കൊലപാതക കേസുമായി ബന്ധപ്പെട്ട ഇരകളുടെ ആശ്രിതര്‍ക്ക് 40,00,000 രൂപയാണ് നല്‍കിയത്. അപകടങ്ങളിലും മറ്റും മരിച്ചവരുടെ ആശ്രിതര്‍ക്ക് 2,00,000 രൂപയും ഇത് രണ്ടിനും പുറമേ മരിച്ചവരുടെ കുടുംബത്തിന് 2,74,45000 രൂപയും നല്‍കി. വിവിധ അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് 64,55,000 രൂപയാണ് അനുവദിച്ചത്. ഭര്‍തൃവീട്ടിലെ ഗാര്‍ഹിക പീഡനത്തിനിരയായവര്‍ക്ക് 5000 രൂപമാത്രമായിരുന്നു അനുവദിച്ചത്.

കെ. ഷിന്‍റുലാല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.