അഗതിമന്ദിരങ്ങൾക്ക് സൗജന്യകിറ്റ് നൽകാൻ സർക്കാർ ഉത്തരവ്
അഗതിമന്ദിരങ്ങൾക്ക് സൗജന്യകിറ്റ് നൽകാൻ സർക്കാർ ഉത്തരവ്
Sunday, June 13, 2021 1:00 AM IST
കോട്ടയം: സംസ്ഥാനത്തെ അഗതിമന്ദിരങ്ങൾ, ക്ഷേമസ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീമഠങ്ങൾ, മാനസികാരോഗ്യകേന്ദ്രങ്ങൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉത്തരവായി. ഈ സ്ഥാപനങ്ങളിൽ നാലു പേർക്ക് ഒന്ന് എന്ന ക്രമത്തിൽ സൗജന്യകിറ്റിൽ നൽകിവരുന്ന അതേ സാധനങ്ങൾ ഉൾപ്പെട്ട കിറ്റ് ജൂണിൽ റേഷൻകടകളിലൂടെ വിതരണം ചെയ്യും.

ഓരോ വിതരണകേന്ദ്രം പരിധിയിലും ഇത്തരത്തിൽ അധികമായി വേണ്ട കിറ്റുകളുടെ എണ്ണം സപ്ലൈകോയിൽ അറിയിക്കാനും അടിയന്തരമായി കിറ്റ് ലഭ്യമാക്കാനും നിർദേശമുണ്ട്. കോവിഡും സാന്പത്തികഞെരുക്കവും മഴയും വന്നതോടെ ധർമസ്ഥാപനങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അംഗങ്ങൾ ഭക്ഷണസാധനങ്ങളില്ലാതെ ദുരിതപ്പെടുന്ന സാഹചര്യം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.


സംസ്ഥാനത്തെ 1800 അഗതി, മനോരോഗ സംരക്ഷണകേന്ദ്രങ്ങളിൽ കഴിയുന്ന 70,000 അന്തേവാസികൾക്ക് സൗജന്യകിറ്റും ചികിത്സാ ഗ്രാൻഡും ഒരു വർഷമായി മുടങ്ങിയ സാഹചര്യം ദീപിക ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ സ്ഥാപനങ്ങളേക്കുള്ള അരിയും ഗോതന്പും മാസങ്ങളോളം മുടങ്ങുന്ന സാഹചര്യവുമുണ്ട്.

ദീപിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റേഷൻ കടകളിലൂടെ സൗജന്യകിറ്റും റേഷനും അടിയന്തര പ്രാധാന്യത്തോടെ വിതരണം ചെയ്യാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.